ആപ്പ്ജില്ല

അടിമാലിയില്‍ കാല്‍നടയായി കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ശ്രമം, അതിഥി തൊഴിലാളികളെ മടക്കി അയച്ചു!

ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ പരീക്ഷകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ഇവരുടെ താമസ സൗകര്യങ്ങള്‍ മുമ്പ് താമസിച്ചിരുന്ന വാടക കെട്ടിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

Samayam Malayalam 20 May 2020, 5:34 pm
അടിമാലി : നാട്ടിലേക്ക് കാല്‍നടയായി മടങ്ങാന്‍ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ച് പോലീസ്. അടിമാലിയില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൂട്ടത്തോടെ ഏതാനും അതിഥി തൊഴിലാളികള്‍ ദേശീയപാതയിലൂടെ കാല്‍നടയായി യാത്ര ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘമാണ് കാല്‍നടയായി സഞ്ചരിച്ചത്. നാലു കിലോ മീറ്ററോളം നടന്നു പോയ ഇവരെ തുടര്‍ന്ന് അടിമാലി പോലീസ് സിഐ അനില്‍ ജോര്‍ജിന്‍റെ പേരില്‍ തിരിച്ചെത്തിക്കുകയായിരുന്നു.50തോളം പേരടങ്ങുന്ന സംഘമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്ര തുടങ്ങിയത്.
Samayam Malayalam Idukki Migrant workers


Also Read: കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മടക്കി നല്‍കി അജ്ഞാതന്‍; ഒപ്പം ഒരു കുറിപ്പും

കൂട്ടത്തോടെ ആളുകള്‍ യാത്ര ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി തിരിച്ചയക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ പരീക്ഷകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ഇവരുടെ താമസ സൗകര്യങ്ങള്‍ മുമ്പ് താമസിച്ചിരുന്ന വാടക കെട്ടിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

Also Read: വയനാട്ടില്‍ 20കാരന് രോഗമുക്തി; ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം

സാമ്പത്തിക ബുദ്ധിമുട്ടേറിയതും പണിയില്ലാതായതുമാണ് ഇവരുട കൂട്ട പാലായനത്തിന് വഴിയൊരുക്കിയത്. ആലുവയില്‍ നിന്ന് സ്വദേശത്തേക്ക് ട്രെയിന്‍ ലഭിക്കുമെന്നതിനാലാണ് കാല്‍നടയായി പോകാന്‍ ശ്രമം നടത്തിയതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ തിരിച്ചു മടങ്ങുന്നതിനുള്ള പാസുകള്‍ ഇവരുടെ കൈവശമുണ്ടിയാരുന്നില്ല. പോലീസിന്‍റെയോ പഞ്ചായത്തിന്റെയോ അറിവില്ലാതെയാണ് ഇവര്‍ മടങ്ങാന്‍ ശ്രമിച്ചത്. അതേസമയം തൊഴിലാളികള്‍ക്ക് മടങ്ങാനുള്ള ക്രമീകരണങ്ങള്‍ വൈകാതെ ഒരുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്