ആപ്പ്ജില്ല

വീട് നിർമ്മാണത്തിൻ്റെ മറവിൽ കുന്നിടിച്ച് മണ്ണ് ഖനനം; 16 ലക്ഷം രൂപ പിഴ, എസ്ഐയെ സ്ഥലം മാറ്റി

വീട് നിർമ്മാണത്തിനായി നൽകിയ അനുമതിയുടെ മറവിൽ കുന്നിടിച്ച് നിരത്തി മണ്ണ് ഖനനം നടത്തിയാൾക്ക് വൻ പിഴ. പതിനാറ് ലക്ഷത്തിലധികം രൂപയാണ് ജിയോളജി വകുപ്പ് ചുമത്തിയത്

Edited byജിബിൻ ജോർജ് | Samayam Malayalam 26 Apr 2023, 11:49 am

ഹൈലൈറ്റ്:

  • കുന്നിടിച്ചു നിരത്തി മണ്ണ് ഖനനം ചെയ്തയാള്‍ക്ക് പിഴ.
  • 16,01,360 രൂപ പിഴ ചുമത്താന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നോട്ടീസ് നല്‍കി.
  • അനുവദനീയമായതിലും കൂടുതല്‍ മണ്ണ് നീക്കം ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ഇടുക്കി: വീട് നിര്‍മാണത്തിനായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നല്‍കിയ അനുമതിയുടെ മറവില്‍ കുന്നിടിച്ചു നിരത്തി മണ്ണ് ഖനനം ചെയ്തയാള്‍ക്ക് പിഴ. തൊടുപുഴ കോടിക്കുളം സ്വദേശി ജോസ് ജേക്കബിനാണ് 16,01,360 രൂപ പിഴ ചുമത്താന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിയത്. അനുവദനീയമായതിലും കൂടുതല്‍ മണ്ണ് നീക്കം ചെയ്തതിന് സംസ്ഥാനത്ത് ജിയോളജി വകുപ്പ് ചുമത്തിയ ഉയര്‍ന്ന പിഴത്തുകയാണിത്.
വളർത്തുനായയെ ആക്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ എസ്ഐ കൈപിടിച്ച് തിരിച്ചു, ടോർച്ച് ഉപയോഗിച്ച് വയറ്റിൽ ഇടിച്ചു; പരാതിയുമായി യുവാവ്
തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മണ്ണ് ഖനനം നടക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണ്ണ് എടുക്കുന്ന സ്ഥലത്ത് നിന്ന് ജെസിബിയും ടിപ്പറും ഉൾപ്പടെ പിടികൂടിയിരുന്നു. ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജോസ് ജേക്കബിന് പതിനാറ് ലക്ഷത്തിലധികം രൂപ പിഴ ചുമത്താന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിയത്.


മണ്ണ് വിൽപ്പന നടത്തിയതായും ഖനനം ചെയ്ത മണ്ണുപയോഗിച്ച് വയല്‍ നികത്തിയതായും പരിശോധനയില്‍ വ്യക്തമായി. അനുമതി നൽകിയതിലും അധികം മണ്ണ് സ്ഥലത്ത് നിന്നും നീക്കം ചെയ്തത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. അനുവദിച്ചതിലധികം മണ്ണ് നിയമവിരുദ്ധമായി നീക്കം ചെയ്തതിനാല്‍ സര്‍ക്കാരിന് ഈ ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായും പരിശോധനയില്‍ കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിയ ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു. ലോക്കല്‍ പോലീസിന്റെ ഒത്താശയോടെ നടന്നുവന്ന അനധികൃത മണ്ണ് ഖനന കേന്ദ്രങ്ങളിലായിരുന്നു സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന.

പിണങ്ങോട് ലക്ഷംവീട് കോളനിയില്‍ ഇനിയും പുനരധിവാസമില്ല; മഴക്കാലമെത്തുമ്പോഴും അധികൃതര്‍ മൗനത്തില്‍
കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവിടെ മണ്ണ് ഖനനവും കടത്തും നടത്തി വന്നിരുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുമുണ്ട്. കരിമണ്ണൂര്‍ എസ്എച്ച്ഒയുടെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെ എ അബിയെ അടിമാലിയിലേക്ക് സ്ഥലം മാറ്റി. മണ്ണ് ലോബിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്