ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അടിമാലി സ്വദേശികളായ ജെസ്റ്റിൻ, സഞ്ജു എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. ജസ്റ്റിനെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സഞ്ജു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എസ്ഇ - എസ്ടി പീഡനനിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവരാത്രി ദിവസം നടന്ന സംഭവത്തിൽ പോലീസ് കേസ് എടുക്കാത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് എസ്ഇ -എസ്ടി കമ്മീഷൻ സ്വമേധയാ കേസ് എടുത്തതിന് പിന്നാലെയാണ് പോലീസ് നടപടി. Also Read: മരിക്കാൻ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ചു; പിന്നാലെ യുവാവ് ജീവനൊടുക്കി, വീട്ടിൽ വഴക്ക് ഉണ്ടായെന്ന് പോലീസ്
അടിമാലി മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയാണ് മാമലക്കണ്ടം സ്വദേശി വിനീതിന് മർദ്ദനമേറ്റത്. തുടർന്ന് പ്രതികളെ പിടികൂടുന്നതിൽ പോലീസിനുണ്ടായത് വലിയ വീഴ്ച്ചയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഉത്സവം അലങ്കോലപ്പെടുത്തിയെന്ന ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ നിസാര വകുപ്പുകൾ ചുമത്തി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ സംഭവം വിവാദമായതോടെയാണ് ആദിവാസി യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതും കേസ് എടുത്തതും. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അടിമാലി സ്വദേശിയായ ജെസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: കുരുമുളക് മോഷണം പോയി, വിവരം അറിഞ്ഞ് വീട്ടുടമ കുഴഞ്ഞ് വീണ് മരിച്ചു; അന്വേഷണത്തിനൊടുവിൽ പ്രതി സ്വന്തം സഹോദരൻ
ഉത്സവപ്പറമ്പിൽ സംഘർഷം ഉണ്ടാക്കിയ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയാണ് ആദിവാസി യുവാവിനെ മർദിച്ച കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി സഞ്ജുവിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് എസ്സി- എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. കേസിൽ ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
അടിമാലി മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയാണ് മാമലക്കണ്ടം സ്വദേശി വിനീതിന് മർദ്ദനമേറ്റത്. തുടർന്ന് പ്രതികളെ പിടികൂടുന്നതിൽ പോലീസിനുണ്ടായത് വലിയ വീഴ്ച്ചയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഉത്സവം അലങ്കോലപ്പെടുത്തിയെന്ന ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ നിസാര വകുപ്പുകൾ ചുമത്തി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ സംഭവം വിവാദമായതോടെയാണ് ആദിവാസി യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതും കേസ് എടുത്തതും. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അടിമാലി സ്വദേശിയായ ജെസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: കുരുമുളക് മോഷണം പോയി, വിവരം അറിഞ്ഞ് വീട്ടുടമ കുഴഞ്ഞ് വീണ് മരിച്ചു; അന്വേഷണത്തിനൊടുവിൽ പ്രതി സ്വന്തം സഹോദരൻ
ഉത്സവപ്പറമ്പിൽ സംഘർഷം ഉണ്ടാക്കിയ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയാണ് ആദിവാസി യുവാവിനെ മർദിച്ച കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി സഞ്ജുവിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് എസ്സി- എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. കേസിൽ ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News