ആപ്പ്ജില്ല

സമയം മാറിപ്പോയി, പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിദ്ധരിച്ചു; അടിമാലിയിലെ വിദ്യാർഥിക്ക് തുണയായത് പോലീസ്

ഇടുക്കി ജില്ലയിലെ അടിമാലി എസ്എൻഡിപി സ്കൂളിലെ വിദ്യാർഥിയ്ക്കാണ് പോലീസിൻ്റെ ഇടപെടലിലൂടെ പരീക്ഷ എഴുതാൻ സാധിച്ചത്. വിഎച്ച്എസ്ഇ പരീക്ഷയുടെ സമയം തെറ്റിദ്ധരിച്ചതാണ് പ്രശ്നമുണ്ടായത്.

Samayam Malayalam 27 May 2020, 6:39 pm
അടിമാലി: രാവിലെ നടന്ന വിഎച്ച്എസ്ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാർഥിയ്ക്ക് തുണയായത് പോലീസ്. അടിമാലി എസ്എൻഡിപി സ്കൂളിലെ വിദ്യാർഥിയ്ക്കാണ് പോലീസിൻ്റെ അവസരോചിതമായ ഇടപെടലിലൂടെ പരീക്ഷ എഴുതാൻ സാധിച്ചത്.
Samayam Malayalam ഇടുക്കി


Also Read: പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാർ കേരളത്തിന് അപമാനം; അവകാശവാദങ്ങളെല്ലാം വെറും തട്ടിപ്പ്, രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്!

അടിമാലി എസ്എൻഡിപി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിലെ രണ്ടാം വർഷ ഇഇടി വിദ്യാർഥിയായ പണിക്കൻ കുടി കൊമ്പൊടിഞ്ഞാൽ സ്വദേശിയായ അതുൽ ഷിജോയെയാണ് പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളിൽ അടിമാലി പോലീസിന്റെ സഹായത്തോടെ പോലീസ് വാഹനത്തിൽ പരീക്ഷക്കായി എത്തിച്ചത്. 194 വിദ്യാർഥികളാണ് ഇവിടെ ആകെ പരീക്ഷഴുതാനുണ്ടായിരുന്നത്.

Also Read: സൂരജിന്റെ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത്; തുണയായത് ഉത്രയുടെ കുടുംബം


അതുൽ പരീക്ഷയെഴുതാൻ എത്താതിരുന്നതോടെ അധ്യാപകർ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് അധ്യാപകർ അടിമാലി ജനമൈത്രി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി സിഐ അനിൽ ജോർജിന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ ഡി മണിയൻ, ഷാജു എം എം, നിസാർ തുടങ്ങിയവരുടെ ഇടപെടലിലൂടെ അതുലിനെ പരീക്ഷക്കായി എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാൽ പരീക്ഷഴെഴുതാൻ കഴിഞ്ഞെന്നും പരീക്ഷ എളുപ്പമായിരുന്നെന്നും അതുൽ പറഞ്ഞു.

Also Read: വൈറസ് പരിശോധനയില്‍ പാലക്കാടിൻ്റെ കുതിപ്പ്; ഇനി ദിവസവും നൂറിലേറെ പേരെ പരിശോധിക്കാം, 45 ലക്ഷം അനുവദിച്ച് ഷാഫി പറമ്പില്‍!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്