ആപ്പ്ജില്ല

മഴ പെയ്താൽ കുളമാക്കുന്ന ചുരക്കുളം ആശുപത്രി; രക്ഷിച്ചെടുക്കാൻ "നൂതന ശസ്ത്രക്രിയ"

Churakkulam Community Health Centre: ചുരക്കുളം ആശുപത്രിയിലെ മഴക്കാലത്ത് വെള്ളം കയറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന പദ്ധതി വരുന്നു. തോടിന് ആഴം കൂട്ടുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.

Edited byനവീൻ കുമാർ ടിവി | Lipi 31 Jul 2023, 11:33 pm

ഹൈലൈറ്റ്:

  • സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
  • രണ്ടുപാലങ്ങളുടെയും തോടിന് ആഴം കൂട്ടുന്നതിനുള്ള സർവ്വേ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
  • സർവ്വേ പൂർത്തീകരിച്ചയുടൻ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതിക്കായുളള ടെന്റർ നടപടികൾ ഉടൻ ആരംഭിക്കാനാണ് വകുപ്പ് തല തീരുമാനം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam churakulam community health centre new project
ആശുപത്രിക്ക് സമീപത്തെ തോട്
ഇടുക്കി: ചുരക്കുളം ആശുപത്രിയിൽ മഴക്കാലത്ത് വെള്ളം കയറിയുണ്ടാവുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നൂതന പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമായി നാശനഷ്ടം തടയുന്നതിനായിട്ടുള്ള പദ്ധതിയുടെ സർവ്വേ നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. രണ്ടുപാലങ്ങളുടെയും തോടിന് ആഴം കൂട്ടുന്നതിനുള്ള സർവ്വേ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സർവ്വേ പൂർത്തീകരിച്ചയുടൻ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതിക്കായുളള ടെന്റർ നടപടികൾ ഉടൻ ആരംഭിക്കാനാണ് വകുപ്പ് തല തീരുമാനം.
Also Read: സുരാജ് വെഞ്ഞാറമൂടിന് ഫോണിലൂടെ അസഭ്യ വർഷം; ഓരോ മിനിറ്റിലും നിരവധി കോളുകൾ; നമ്പർ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം

മരുന്നുൾപ്പെടെ വെള്ളത്തിലാകും

മഴക്കാലമാവുന്നതോടെ പെരിയാർ കൈത്തോട്ടിലെ ജലനിരപ്പ് ഉയർന്ന് തോടിന് സമീപം സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാർ ചുരക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറുക പതിവാണ്. മരുന്നുകളും മറ്റ് ആശുപത്രി ഉപകരണങ്ങളും നശിക്കുന്നതും ദിവസങ്ങളോളം ആശുപത്രിയുടെ സേവനം നിലയ്ക്കുന്നതും പതിവാണ്. ആശുപത്രിയിൽ വെളളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന് പരിഹാരം കാണണമെന്ന കാലങ്ങളായുള്ള പരാതികൾക്കും നിവേദനങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ പരിഹാരമാവുന്നത്. ഇതിനായി ഇടുക്കി പാക്കേജിൽ സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ അനുവദിച്ച് ഉത്തരവായി.



പരിഹാര മാർഗങ്ങൾ ഇവയൊക്കെ


വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന പെരിയാർ കൈതോടിന് കുറുകെയുള്ള രണ്ടു പാലങ്ങൾ പൊളിച്ച് ബലവത്തായ പുതിയ പ്രധാന പാലം നിർമ്മിക്കും. പെരിയാർ കൈതോടിന്റെ ഈ ഭാഗത്ത് 12 മീറ്റർ വീതി കൂട്ടും. തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇടുക്കി സബ് കലക്ടർ അരുൺ എസ് നായർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് എത്രയും വേഗം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിർദേശപ്രകാരമാണ് റവന്യൂ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ ആരംഭിച്ചത്.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്