മൂന്നാറിലെ പൊതുശ്മശാനം അടഞ്ഞുതന്നെ; തുറക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഎം, വീഡിയോ കാണാം
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുശ്‌മശാനം നിർമിച്ചത്. ചെലവ് കുറഞ്ഞ രീതിയിൽ മൃതദേഹം സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം
Lipi 11 May 2021, 2:09 pm
ഹൈലൈറ്റ്:
- മൂന്നാർ സൈലന്‍റ്‍വാലി റോഡിലാണ് പൊതുശ്‌മശാനം നിർമിച്ചത്
- കുറഞ്ഞ ചെലവിൽ മൃതദേഹം സംസ്‌കരിക്കാനുള്ള പദ്ധതി
- ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്‍റെ ശ്മശാനമായ ശാന്തിവനത്തിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.കൊവിഡ് അതിവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്‍റെ പൊതു ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. തോട്ടം മേഖലയിലടക്കം മരണപ്പെടുന്നവരുടെ ശവസംസ്‌കാരം കുറഞ്ഞ ചിലവില്‍ ചെയ്യുന്നതിന് ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കിയാണ് ശാന്തിവനമെന്ന പേരില്‍ പൊതു ശ്മശാനം നിര്‍മ്മിച്ചത്.
മൂന്നാര്‍ സൈലന്‍റ്‍വാലി റോഡില്‍ നിര്‍മ്മിച്ച ശ്മാശനത്തിന്‍റെ പ്രവര്‍ത്തന ചുമതല ബ്ലോക്ക് പഞ്ചായത്ത് പിന്നീട് മൂന്നാര്‍ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചെങ്കിലും പിന്നീട് ശാന്തിവനം പൂട്ടി പോയി. ഭരണസമിതി മാറിയതോടെ ജീവനക്കാരെ പിരിച്ചുവിട്ടതായും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തതോടെ പൊതു ശ്‍മശാനത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.കെ വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്ത് ജനസേവ പ്രവര്‍ത്തനങ്ങളില്‍ പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാര്‍ സൈലന്‍റ്‍വാലി റോഡില്‍ നിര്‍മ്മിച്ച ശ്മാശനത്തിന്‍റെ പ്രവര്‍ത്തന ചുമതല ബ്ലോക്ക് പഞ്ചായത്ത് പിന്നീട് മൂന്നാര്‍ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചെങ്കിലും പിന്നീട് ശാന്തിവനം പൂട്ടി പോയി. ഭരണസമിതി മാറിയതോടെ ജീവനക്കാരെ പിരിച്ചുവിട്ടതായും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തതോടെ പൊതു ശ്‍മശാനത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.കെ വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്ത് ജനസേവ പ്രവര്‍ത്തനങ്ങളില്‍ പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചു.