കട്ടപ്പന: കട്ടപ്പന നഗരത്തിന് നടുവില്‍ തണലും കുളിര്‍മയും സമ്മാനിച്ച് മനോജിന്റെ ഹരിതകൂടാരം. കഴിഞ്ഞ ലോക്ഡൗണിന്റെ കാലത്താണ് കട്ടപ്പന ഇടുക്കിക്കവലയിലെ തന്റെ കരിക്ക് കടയോട് ചേര്‍ന്ന് വലിയകണ്ടം തെക്കേല്‍ മനോജ് ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചത്. പാഷന്‍ഫ്രൂട്ടും, തെങ്ങും, ശതാവരിയും, അമൃതും മറ്റ് ചെടികളും അടക്കം ഔഷധ സസ്യങ്ങളുടെ കാലവറയാണിവിടം. നഗരത്തിന് നടുവില്‍ ഇത്രയേറെ തണലും കുളിര്‍മയും ലഭിക്കുന്ന മറ്റൊരിടമില്ല. ഉപ്പും മുളകുമെന്ന മനോജിന്റെ കടയ്ക്ക് സവിശേഷതകള്‍ അനവധിയാണ്. ഇവിടുത്തെ സ്‌പെഷ്യലായ കരിക്കിന്‍ ജൂസ് കഴിക്കാന്‍ എല്ലാദിവസവും നല്ല തിരക്കാണ്. അറുപതിലധികം അച്ചാറുകള്‍, അറുപതിലധികം ഉപ്പിലിട്ട പഴം, പച്ചക്കറി ഇനങ്ങള്‍. ഉപ്പിലിട്ട ചക്ക, പേരയ്ക്ക, കുമ്പളങ്ങ, മത്തങ്ങ, ലോലിക്ക, വാഴപ്പിണ്ടി, ഉണക്കക്കപ്പ, മാങ്ങാ, ക്യാരറ്റ്, ജാതിക്ക, നെല്ലിക്ക, അത്തിപ്പഴം, ഏത്തക്ക, ആപ്പിള്‍, അരി നെല്ലിക്ക, ഇലുമ്പിപ്പുളി, പച്ചക്കപ്പ, മുന്തിരി തുടങ്ങി ഉപ്പിലിട്ടവയുടെ നിര നീളുകയാണ്. ഇതില്‍ ഉപ്പിലിട്ട വാഴപ്പിണ്ടിയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് മനോജ് പറയുന്നു. മോരുംവെള്ളം, ബി.പി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ജൂസ്, കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ക്യാരറ്റ് ജൂസ്, നെല്ലിക്കാവെള്ളവും, ജാതിക്കാവെള്ളവും കൂടാതെ ഉപ്പിലിട്ട വെള്ളം ഉപയോഗിച്ചുള്ള പ്രത്യേക നാരങ്ങാവെള്ളം അങ്ങനെ മനോജിന്റെ കടയില്‍ കിട്ടുന്നതെല്ലാം സ്‌പെഷ്യലാണ്.
15 വര്‍ഷമായി കട്ടപ്പനയുടെ വിവിധ മേഖലകളില്‍ കട നടത്തിയിരുന്ന മനോജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇടുക്കിക്കവലയില്‍ ഉപ്പും മുളകും എന്ന കട ആരംഭിക്കുന്നത്. കരിക്കിന്‍ ജൂസും മോരും വെള്ളവും നാരങ്ങാവെള്ളവുമെല്ലാം കുടിക്കാനെത്തുന്നവര്‍ക്ക് ഒരു തണല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോജ് പരിസരത്ത് മരങ്ങളും ചെടികൾ വച്ചുപിടിപ്പിച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കട പൂട്ടിയതോടെ ഇടവേളകളില്‍ എത്തി മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിച്ചു. കൃത്യമായി വെള്ളമൊഴിക്കാനും തുടങ്ങി. അങ്ങനെയാണ് നഗരത്തിന് നടുവില്‍ ഒരു ഹരിതപന്തല്‍ മനോജ് സൃഷ്ടിച്ചത്. പാഷന്‍ ഫ്രൂട്ടുകള്‍ വളര്‍ന്ന് പന്തലിച്ചുകിടക്കുന്നു.
തെങ്ങും മാവും ശതാവരിയും അമൃതും ഔഷധ സസ്യങ്ങളുമെല്ലാം നഗരത്തിന് നടുവില്‍ തലയെടുപ്പോടെ വളരുന്നു. രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെയാണ് കടയുടെ പ്രവര്‍ത്തനം. ഇവിടെ എത്തുന്നവര്‍ കടയുടെ ചിത്രങ്ങളും പ്രത്യേകതയും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ മനോജിനെയും മനോജിന്റെ കടയും തേടി കട്ടപ്പനയിലേക്കെത്തുന്നത്. കവിതയാണ് മനോജിന്റെ ഭാര്യ. എം.ബി.എ വിദ്യാര്‍ത്ഥി നിജോയും പ്ലസ് ടു വിദ്യാര്‍ത്ഥിനി നിമ്മിയുമാണ് മക്കള്‍.
15 വര്‍ഷമായി കട്ടപ്പനയുടെ വിവിധ മേഖലകളില്‍ കട നടത്തിയിരുന്ന മനോജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇടുക്കിക്കവലയില്‍ ഉപ്പും മുളകും എന്ന കട ആരംഭിക്കുന്നത്. കരിക്കിന്‍ ജൂസും മോരും വെള്ളവും നാരങ്ങാവെള്ളവുമെല്ലാം കുടിക്കാനെത്തുന്നവര്‍ക്ക് ഒരു തണല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോജ് പരിസരത്ത് മരങ്ങളും ചെടികൾ വച്ചുപിടിപ്പിച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കട പൂട്ടിയതോടെ ഇടവേളകളില്‍ എത്തി മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിച്ചു. കൃത്യമായി വെള്ളമൊഴിക്കാനും തുടങ്ങി. അങ്ങനെയാണ് നഗരത്തിന് നടുവില്‍ ഒരു ഹരിതപന്തല്‍ മനോജ് സൃഷ്ടിച്ചത്. പാഷന്‍ ഫ്രൂട്ടുകള്‍ വളര്‍ന്ന് പന്തലിച്ചുകിടക്കുന്നു.
തെങ്ങും മാവും ശതാവരിയും അമൃതും ഔഷധ സസ്യങ്ങളുമെല്ലാം നഗരത്തിന് നടുവില്‍ തലയെടുപ്പോടെ വളരുന്നു. രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെയാണ് കടയുടെ പ്രവര്‍ത്തനം. ഇവിടെ എത്തുന്നവര്‍ കടയുടെ ചിത്രങ്ങളും പ്രത്യേകതയും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ മനോജിനെയും മനോജിന്റെ കടയും തേടി കട്ടപ്പനയിലേക്കെത്തുന്നത്. കവിതയാണ് മനോജിന്റെ ഭാര്യ. എം.ബി.എ വിദ്യാര്‍ത്ഥി നിജോയും പ്ലസ് ടു വിദ്യാര്‍ത്ഥിനി നിമ്മിയുമാണ് മക്കള്‍.