കട്ടപ്പന: പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം സഞ്ചാരികളെത്തുന്ന രാമക്കല്‍മേട് സഞ്ചാരികളുടെ മനം കവരുന്നു. മൂന്നാറിനും തേക്കടിക്കും ഇടയിലുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായി രാമക്കല്‍മേടിനെ മാറ്റുകയാണ് ഡിറ്റിപിസി ലക്ഷ്യമിടുന്നത്. കേരള സൗന്ദര്യത്തിനു കൌതുകം പകരുന്ന പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമാണ് രാമക്കല്‍മേട്. പച്ച നിറമാര്‍ന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും ഏറെ റൊമാന്‍റിക് മൂഡ് പകരുന്ന കാഴ്ചകളാണ്. Also Read: ജോലി മൈക്കാട് പണി; ഡോക്ടറെന്ന് പറഞ്ഞ് യുവാവ് തട്ടിയത് ലക്ഷങ്ങള്‍; പണം പിരിക്കുന്നത് ഭാര്യയും കാമുകിയും ചേര്‍ന്ന്... ഇത് അനീഷിന്റെ സിനിമ കഥയെ വെല്ലുന്ന ജീവിതം
കൂടാതെ കുറവൻ കുറത്തി ശിൽപവും. തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് തണുപ്പന്‍ കോട്ട് പുതപ്പിക്കും. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളെ കാത്ത് “മലമുഴക്കി” വേഴാമ്പലുമുണ്ട്. 36 അടി ഉയരത്തില്‍ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ രൂപത്തിൽ നിര്‍മിച്ചിരിക്കുന്ന വാച്ച്ടവറാണ് പുതിയ ആകർഷണ കേന്ദ്രം.
Also Read: എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ
ഇതിന് മുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നയനമനോഹരമായ കാഴ്ച സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്. സഞ്ചാരികളുടെ മനസിനും ശരീരത്തിനും ഒരു പോലെ കുളിർമ സമ്മാനിക്കുകയാണ് രാമക്കൽമേട്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
കൂടാതെ കുറവൻ കുറത്തി ശിൽപവും. തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് തണുപ്പന്‍ കോട്ട് പുതപ്പിക്കും. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളെ കാത്ത് “മലമുഴക്കി” വേഴാമ്പലുമുണ്ട്. 36 അടി ഉയരത്തില്‍ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ രൂപത്തിൽ നിര്‍മിച്ചിരിക്കുന്ന വാച്ച്ടവറാണ് പുതിയ ആകർഷണ കേന്ദ്രം.
Also Read: എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ
ഇതിന് മുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നയനമനോഹരമായ കാഴ്ച സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്. സഞ്ചാരികളുടെ മനസിനും ശരീരത്തിനും ഒരു പോലെ കുളിർമ സമ്മാനിക്കുകയാണ് രാമക്കൽമേട്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News