കട്ടപ്പന (Idukki): ഒന്നുങ്കിൽ അധികാരികളെ റോഡ് നന്നാക്കി തരൂ, അല്ലെങ്കിൽ വെള്ളക്കെട്ടിലൂടെ കടക്കാൻ വള്ളം വാങ്ങി തരൂ. റോഡിലെ വെള്ളക്കെട്ടിലൂടെയും തെന്നിത്തെറിച്ച ചെളിക്കളത്തിലൂടെയും കാൽനടയാത്ര പോലും സാധ്യമല്ലാതായ മുരിക്കാട്ടുകുടി നിവാസികളുടെ സഹിക്കെട്ട വാക്കുകളാണിവ. കാഞ്ചിയാർ പഞ്ചായത്തിലെ 16, രണ്ട് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നു പോകുന്ന വികാസ് പടി-മുരിക്കാട്ടുകുടി ട്രഞ്ച് റോഡിനാണ് ഈ ദുസ്ഥിതി. ആദിവാസി വികസനത്തിനായി കോടികളും ലക്ഷങ്ങളും മാറ്റിവെക്കുന്നുവെന്ന് വർഷാവർഷം പ്രഖ്യാപനം നടക്കാറുണ്ട്. എന്നാൽ ആദിവാസി വിഭാഗമായ മന്നാൻ സമുദായങ്ങളുടെ നൂറുകണക്കിന് കുടുംബങ്ങളുടെയും മറ്റിതര ജനവിഭാഗങ്ങളുടെയും ഏക ആശ്രയമായ റോഡാണ് ഇങ്ങനെ കിടക്കുന്നത്.
പകുതിയിലേറെയും വെള്ളക്കെട്ടും പൊട്ടിപ്പൊളിഞ്ഞും
സ്വരാജ് -കോഴിമല റോഡിൽ നിന്നും വികാസ് പടിയിൽ നിന്നും രണ്ടു കിലോ മീറ്റർ ദൂരം ഉള്ളിലേയ്ക്ക് പോകുന്ന റോഡാണിത്. തുടക്കത്തിൽ കുറച്ചുഭാഗം ഒഴിച്ചാൽ പിന്നീടങ്ങോട്ട് വെള്ളക്കെട്ടും കുണ്ടും കുഴിയുമാണ്. പലയിടത്തു കൂടിയും കാൽനടയാത്ര പോലും ഏറെ സാഹസികമാണ്.
പലഘട്ടങ്ങളായാണ് ഇവിടെ ടാറിങ് പൂർത്തിയാക്കിയത്. അതിൽ തുടക്കവും ഒടുക്കവും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞിട്ടില്ലെങ്കിലും ബാക്കി ഭാഗങ്ങളെല്ലാം പരിപൂർണമായും പൊട്ടിപ്പൊളിഞ്ഞു കഴിഞ്ഞു. പലയിടത്തും ടാറിങ് കാണാൻ പോലുമില്ല. പലഘട്ടങ്ങളായി പണിത റോഡിൽ ചില ഭാഗങ്ങൾ മാത്രം പെട്ടെന്ന് പൊളിഞ്ഞതിന് പിന്നിൽ നിർമാണത്തിലെ അഴിമതിയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
മഴക്കാലമായതോടെ ഏറെ ദുരിതം
കൂലിപ്പണിക്കാരും തൊഴിലാളുമടക്കം നൂറുകണക്കിനാളുകളാണ് അതിരാവിലെ മുതൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കൊച്ചുകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർഥികളും ഇതുവഴിയാണ് പോകേണ്ടത്. എന്നാൽ മഴക്കാലമായതോടെ ഇവിടയെുള്ളവരാകെ കടുത്ത ദുരിതത്തിലാണ്. തെന്നിത്തെറിച്ച് കിടക്കുന്ന ചെളിക്കെട്ടിലൂടെയും കടന്നു പോകാൻ ഇടയില്ലാത്തവിധം നിറഞ്ഞു കിടക്കുന്ന റോഡിലെ വെള്ളക്കെട്ടിലൂടെയും സഞ്ചരിച്ച് പ്രധാന റോഡിലെത്തുമ്പോഴേയ്ക്കും ഉദ്ദേശിച്ച ബസ് കടന്നു പോയിട്ടുണ്ടാവും.
ഇനി ഓട്ടോറിക്ഷാ വിളിച്ച് പോകാമെന്ന് വെച്ചാൽ ബൈക്കും ഓട്ടോറിക്ഷയും പോലുള്ള വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഏറെ ദുഷ്‌കരമായി ഇതുവഴി വാഹനം ഓടിക്കുന്നതിനാൽ തുടർച്ചയായി അറ്റക്കുറ്റപ്പണികൾ വാഹനങ്ങൾക്ക് വരുന്നതായും റോഡ് നന്നാക്കിയില്ലെങ്കിൽ ഇതുവഴി ഓട്ടം പോകുന്നത് നിർത്തിവെക്കുമെന്നും ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
10 വർഷത്തോളമായി തകർന്നു കിടക്കുന്ന റോഡ്
10 വർഷത്തോളമായി റോഡ് ഈ നിലയിൽ കിടക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാം എഴുതി പോയതാണെന്നും ഫണ്ട് ഉടൻ അനുവദിക്കുമെന്നും ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും സഹിച്ച് മടുത്ത ജനങ്ങൾക്ക് ഇതിലൊന്നും വിശ്വാസം തീരെയില്ല. ആദിവാസി വിഭാഗത്തിൽ പെട്ട നൂറുകണക്കിന് കുടുംബങ്ങൾ മുഖ്യമായും ആശ്രയിക്കുന്ന റോഡിന് പോലും വികസനം എത്തിക്കാത്ത അധികൃതരുടെ നടപടിയിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ട്.
ആശുപത്രി ആവശ്യങ്ങൾ പോലുള്ള അടിയന്തര ആവശ്യങ്ങൾ വന്നാൽ എങ്ങനെ പ്രധാന റോഡിലെത്തുമെന്ന ആശങ്ക ഇവിടെ താമസിക്കുന്ന പലർക്കുമുണ്ട്. അടിയന്തരമായി റോഡിൻ്റെ വെള്ളക്കെട്ടും കുണ്ടും കുഴിയും മാറ്റി റോഡ് പുനർനിർമിച്ചില്ലെങ്കിൽ കടുത്ത സമരപരിപാടികൾക്ക് മുന്നോട്ടു വരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Idukki News, Idukki Tribal Area Road Issue, Murikkattukudy Road Issue
പകുതിയിലേറെയും വെള്ളക്കെട്ടും പൊട്ടിപ്പൊളിഞ്ഞും
സ്വരാജ് -കോഴിമല റോഡിൽ നിന്നും വികാസ് പടിയിൽ നിന്നും രണ്ടു കിലോ മീറ്റർ ദൂരം ഉള്ളിലേയ്ക്ക് പോകുന്ന റോഡാണിത്. തുടക്കത്തിൽ കുറച്ചുഭാഗം ഒഴിച്ചാൽ പിന്നീടങ്ങോട്ട് വെള്ളക്കെട്ടും കുണ്ടും കുഴിയുമാണ്. പലയിടത്തു കൂടിയും കാൽനടയാത്ര പോലും ഏറെ സാഹസികമാണ്.
പലഘട്ടങ്ങളായാണ് ഇവിടെ ടാറിങ് പൂർത്തിയാക്കിയത്. അതിൽ തുടക്കവും ഒടുക്കവും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞിട്ടില്ലെങ്കിലും ബാക്കി ഭാഗങ്ങളെല്ലാം പരിപൂർണമായും പൊട്ടിപ്പൊളിഞ്ഞു കഴിഞ്ഞു. പലയിടത്തും ടാറിങ് കാണാൻ പോലുമില്ല. പലഘട്ടങ്ങളായി പണിത റോഡിൽ ചില ഭാഗങ്ങൾ മാത്രം പെട്ടെന്ന് പൊളിഞ്ഞതിന് പിന്നിൽ നിർമാണത്തിലെ അഴിമതിയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
മഴക്കാലമായതോടെ ഏറെ ദുരിതം
കൂലിപ്പണിക്കാരും തൊഴിലാളുമടക്കം നൂറുകണക്കിനാളുകളാണ് അതിരാവിലെ മുതൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കൊച്ചുകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർഥികളും ഇതുവഴിയാണ് പോകേണ്ടത്. എന്നാൽ മഴക്കാലമായതോടെ ഇവിടയെുള്ളവരാകെ കടുത്ത ദുരിതത്തിലാണ്. തെന്നിത്തെറിച്ച് കിടക്കുന്ന ചെളിക്കെട്ടിലൂടെയും കടന്നു പോകാൻ ഇടയില്ലാത്തവിധം നിറഞ്ഞു കിടക്കുന്ന റോഡിലെ വെള്ളക്കെട്ടിലൂടെയും സഞ്ചരിച്ച് പ്രധാന റോഡിലെത്തുമ്പോഴേയ്ക്കും ഉദ്ദേശിച്ച ബസ് കടന്നു പോയിട്ടുണ്ടാവും.
ഇനി ഓട്ടോറിക്ഷാ വിളിച്ച് പോകാമെന്ന് വെച്ചാൽ ബൈക്കും ഓട്ടോറിക്ഷയും പോലുള്ള വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഏറെ ദുഷ്‌കരമായി ഇതുവഴി വാഹനം ഓടിക്കുന്നതിനാൽ തുടർച്ചയായി അറ്റക്കുറ്റപ്പണികൾ വാഹനങ്ങൾക്ക് വരുന്നതായും റോഡ് നന്നാക്കിയില്ലെങ്കിൽ ഇതുവഴി ഓട്ടം പോകുന്നത് നിർത്തിവെക്കുമെന്നും ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
10 വർഷത്തോളമായി തകർന്നു കിടക്കുന്ന റോഡ്
10 വർഷത്തോളമായി റോഡ് ഈ നിലയിൽ കിടക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാം എഴുതി പോയതാണെന്നും ഫണ്ട് ഉടൻ അനുവദിക്കുമെന്നും ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും സഹിച്ച് മടുത്ത ജനങ്ങൾക്ക് ഇതിലൊന്നും വിശ്വാസം തീരെയില്ല. ആദിവാസി വിഭാഗത്തിൽ പെട്ട നൂറുകണക്കിന് കുടുംബങ്ങൾ മുഖ്യമായും ആശ്രയിക്കുന്ന റോഡിന് പോലും വികസനം എത്തിക്കാത്ത അധികൃതരുടെ നടപടിയിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ട്.
ആശുപത്രി ആവശ്യങ്ങൾ പോലുള്ള അടിയന്തര ആവശ്യങ്ങൾ വന്നാൽ എങ്ങനെ പ്രധാന റോഡിലെത്തുമെന്ന ആശങ്ക ഇവിടെ താമസിക്കുന്ന പലർക്കുമുണ്ട്. അടിയന്തരമായി റോഡിൻ്റെ വെള്ളക്കെട്ടും കുണ്ടും കുഴിയും മാറ്റി റോഡ് പുനർനിർമിച്ചില്ലെങ്കിൽ കടുത്ത സമരപരിപാടികൾക്ക് മുന്നോട്ടു വരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Idukki News, Idukki Tribal Area Road Issue, Murikkattukudy Road Issue