ആപ്പ്ജില്ല

പാറ വീണത് കണ്‍മുന്നിലേക്ക്, പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കി, മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയത് മരണത്തിലേക്ക്....

രൂപേഷും ഡ്രൈവറും കൂടി വണ്ടി ചെളിയില്‍ നിന്ന് തള്ളി നീക്കാന്‍ ശ്രമിക്കവെയാണ് മുകളില്‍ നിന്ന് മലവെള്ളം കുതിച്ചെത്തിയത്. രൂപേഷ് ഓടിമാറിയെന്നാണ് ഡ്രൈവര്‍ കരുതിയത്. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്ന് മനസിലായത്.

Samayam Malayalam 13 Nov 2022, 9:16 am
വട്ടവട: രൂപേഷ് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു. അപകടം നടന്ന് പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷം ഒടുവില്‍ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പെടെ ഉറ്റവരെയെല്ലാം രക്ഷപ്പെടുത്തിയതിന് ശേഷമാണ് കോഴിക്കോട് മുത്തപ്പന്‍കാവ് കല്ലടവീട്ടില്‍ രൂപേഷ് (40) വിടപറഞ്ഞത്.
Samayam Malayalam Landslide
മണ്ണിടിച്ചിലില്‍ തകര്‍ന്ന വാഹനം, മരിച്ച രൂപേഷ്


Also Read: പിതാവിനെയും ഭാര്യയുയും മകളെയും രക്ഷിച്ചു; വാനിലുള്ളിൽ കുടുങ്ങിയ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്ടു നിന്ന് മൂന്നാര്‍ കാണാന്‍ എത്തിയതാണ് രൂപേഷ്. രണ്ട് മിനിബസ്സുകളിലായാണ് യാത്രക്കാര്‍ എത്തിയത്. ടോപ്പ് സ്റ്റേഷന്‍ കണ്ട് കുണ്ടള അണക്കെട്ടിലേക്ക് പോകുംവഴി പുതുക്കടിയില്‍ എത്തിയപ്പോഴാണ് പാറക്കല്ലും ചെളിയും ഇടിഞ്ഞുവീണത്. രൂപേഷ് സഞ്ചരിച്ചിരുന്ന വാഹനം ചെളിയില്‍ പുതഞ്ഞു. വാഹനത്തിന് മുമ്പിലേക്ക് കല്ലുവന്നു വീണപ്പോള്‍ തന്നെ ബിജേഷിന് അപകടം മനസിലായി. എത്രയും പെട്ടെന്ന് വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചു. ചെളിയിലൂടെ യാത്രക്കാരെ പുറത്തെത്തിക്കാന്‍ രൂപേഷിനൊപ്പം ബിജേഷും സഹായിച്ചു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഉടന്‍തന്നെ രൂപേഷിന്റെ നേതൃത്വത്തില്‍ അമ്മയെയും ഭാര്യയയെയും കുഞ്ഞിനെയും ബന്ധുക്കളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട്, രൂപേഷും ഡ്രൈവറും കൂടി വണ്ടി ചെളിയില്‍ നിന്ന് തള്ളി നീക്കാന്‍ ശ്രമിക്കവെയാണ് മുകളില്‍ നിന്ന് മലവെള്ളം കുതിച്ചെത്തിയത്. രൂപേഷ് ഓടിമാറിയെന്നാണ് ഡ്രൈവര്‍ കരുതിയത്. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്ന് മനസിലായത്. മണ്ണില്‍ പുതഞ്ഞ വാന്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ രൂപേഷ് വാഹനത്തിനുള്ളില്‍ ആയി പോയ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കുടുങ്ങി പോയതെന്നാണ് വിവരം.

Also Read: വിവാഹ വീട്ടില്‍ കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്, ചികിത്സയില്‍

മൂന്നാര്‍- വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലുടെയുള്ള യാത്ര ജില്ലാ കളക്ടര്‍ നിരോധിച്ചു. പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാംവാര്‍ഷിക ദിനത്തിലാണ് കുണ്ടള പുതുക്കടിയില്‍ വലിയൊരു ഉരുള്‍പൊട്ടലുണ്ടായത്. വെള്ളവും മണ്ണും പാറയും ഗതിമാറി ഒഴുകിയതിനാല്‍ അന്ന് വന്‍ദുരന്തം ഒഴിവായത് തലനാരിഴ്ക്കാണ്. 141 കുടുംബങ്ങളിലെ 450 പേരാണ് ഓഗസ്റ്റ് 6 ന് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്