ആപ്പ്ജില്ല

പെട്ടിമുടി ഉരുള്‍പൊട്ടല്‍: ബുധനാഴ്ച കണ്ടെത്തിയത് 3 മൃതദേഹങ്ങൾ, മരണം 55

ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നു മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് ഗവർണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദർശിക്കും.

Lipi 13 Aug 2020, 1:17 am
മൂന്നാര്‍ : പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരെയാണ് ബുധനാഴ്ച്ച കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂര്‍ത്തീകരിച്ചു. സുമതിയുടെ മൃതദേഹമാണ് ഇന്നലെ ആദ്യം കണ്ടെത്തിയതെങ്കിലും ഇവരെ തിരിച്ചറിയാന്‍ താമസം നേരിട്ടു. തുടര്‍ന്ന് ബന്ധുക്കളുടെയും മറ്റ് പരിചയക്കാരുടെയും സഹായത്തോടെ കണ്ടെത്തിയ മൃതദേഹം സുമതിയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നുവെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
Samayam Malayalam പെട്ടിമുടിയിലെ തെരച്ചിൽ


Also Read: പെട്ടിമുടി ദുരന്തം: തത്സമയ വിവരങ്ങൾ അധികൃതരിലേക്ക് എത്തിച്ച് ഇടുക്കി ഹാം റേഡിയോ സൊസൈറ്റി

ഇനി ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും. പെട്ടിമുടിയില്‍ മഴമാറി നിന്നത് തെരച്ചില്‍ ജോലികള്‍ക്ക് സഹായകരമായി. ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടന്നത്. ഈ രീതിയില്‍ നടന്ന തെരച്ചിലിലൂടെയാണ് കാണാതായവരുടെ 3 മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തിയത്. ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയും തെരച്ചില്‍ നടത്തി.

Also Read: ജീവന്‍ മാത്രമാണ് ബാക്കിയുള്ളത്; പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപെട്ടെത്തിയവര്‍ പറയുന്നു

പുഴയുടെ ഇരുകരകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗ്രാവല്‍ ബങ്കിന് താഴ് ഭാഗത്തേക്കുള്ള പുഴയോരത്തും തെരച്ചില്‍ നടത്തുന്നുണ്ട്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും ഇന്നലെ തെരച്ചില്‍ തുടര്‍ന്നു. മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താല്‍ ഇവിടെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Also Read: പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം; കണ്ണീരോടെ ഒരു കൂട്ടം മനുഷ്യര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്