ആപ്പ്ജില്ല

പെട്ടിമുടിയില്‍ ഇന്ന് വണ്‍ഡേ മിഷന്‍; ഇനി കണ്ടെത്താനുള്ളത് 5 പേരെ, തെരച്ചിലിന് പ്രത്യേക സംഘം

പെട്ടിമുടി ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ കൂടി. ഗ്രാവല്‍ ബാങ്ക്, ഭൂതക്കുഴി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുക. പെട്ടിമുടിയില്‍ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരെയാണ് ഭൂതക്കുഴി.

Lipi 25 Aug 2020, 11:30 am
മൂന്നാര്‍ : പെട്ടിമുടിയില്‍ ഇന്ന് വണ്‍ഡേ മിഷന്‍. ശേഷിക്കുന്ന അഞ്ചുപേര്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് ഇന്ന് നടക്കുന്നത്. ദുരന്തപ്രദേശത്തു നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള ഗ്രാവല്‍ ബാങ്ക്, ഭൂതക്കുഴി മേഖലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഇതുവരെ എത്തപ്പെടാന്‍ കഴിയാത്ത ഭൂതക്കുഴി പ്രദേശത്തെ ഏറെ ദുഷ്‌കരമായ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്താനാണ് വണ്‍ഡേ മിഷന്‍ എന്ന രീതിയില്‍ തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam പെട്ടിമുടി തെരച്ചിൽ


Also Read: നിലപാടിലുറച്ച് തൊഴിലാളി സംഘടനകൾ; തോട്ടം തൊഴിലാളികളുടെ എക്‌സ്‌ഗ്രേഷ്യ ധനസഹായ വിതരണം അക്കൗണ്ട് വഴി നടന്നേക്കില്ല

എന്‍ഡിആര്‍എഫിൻ്റെയും ഫയര്‍ ഫോഴ്സിന്റെയും മൂന്നാറിലെ അഡ്വഞ്ചര്‍ ടീമിൻ്റെയും നേതൃത്വത്തില്‍ പോലീസിൻ്റെയും വനം വകുപ്പ് ജീവനക്കാരുടെയും സാഹായവും ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തും. ഇനിയുള്ള തെരച്ചിലിന് പരിചയസമ്പന്നരായവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപികരിച്ചിട്ടുണ്ട്. ഏറെ ദുഷ്‌കരമായ വനപ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചശേഷമാണ് തെരച്ചില്‍. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.

Also Read: പതിറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരം വെട്ടി നീക്കി; നെടുങ്കണ്ടത്ത് പ്രതിഷേധം

ദുരന്തം നടന്ന പെട്ടിമുടിയില്‍ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരെയാണ് ഭൂതക്കുഴി സ്ഥിതി ചെയ്യുന്നത്. വഴുക്കലുള്ള വലിയപ്പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ റോപ്പും മറ്റ് സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തെരച്ചിലിന് ഉപയോഗിക്കും. ഡ്രോണ്‍ ഉപയോഗിച്ചും പ്രദേശത്ത് തെരച്ചില്‍ നടത്തും. ആവശ്യമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. തെരച്ചില്‍ നടക്കുന്ന വനമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നു. ഇത്തരം സാഹചര്യത്തില്‍ തുടര്‍ന്നുള്ള തെരച്ചിലിന് പ്രദേശവാസികളുടെ കൂടി സഹായത്തോടെ പ്രത്യേക പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ദുരന്തമുണ്ടായ പെട്ടിമുടിയില്‍ മണ്ണ് അടിഞ്ഞുകൂടിയത് നീക്കം ചെയ്തുള്ള പരിശോധന ആവശ്യമെങ്കില്‍ വീണ്ടും നടത്താനുമാണ് തീരുമാനം.

Also Read: നീലക്കുറിഞ്ഞിയുടെ നിറവസന്തം ഇക്കുറി വിരുന്നെത്തിയത് ശാന്തൻപാറയിൽ; ദൃശ്യങ്ങൾ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്