ആപ്പ്ജില്ല

പെട്ടിമുടിയില്‍ മൂന്ന് മൃതദേഹംകൂടി കണ്ടെത്തി; മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കലക്ടര്‍

പെട്ടിമുടയിലെ അവസാന മൃതദേഹവും കണ്ടെടുക്കുന്നതുവരെ തെരച്ചില്‍ തുടരും. അഞ്ചാം ദിനത്തിലെ തിരച്ചിലില്‍ ഇതിനകം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ കണ്ടെത്തിയവരുടെ എണ്ണം ആകെ 52 ആയി കെഡി എച്ചിന്‍റെ പട്ടിക പ്രകാരം ഇനി 19 പേരെകൂടിയാണ് കണ്ടെത്താനുള്ളത്.

| Edited by Samayam Desk | Lipi 11 Aug 2020, 12:50 pm
മൂന്നാര്‍: പെട്ടിമുടിയില്‍ മാറ്റി പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ജില്ലാ ഭരണകൂടം ഇവര്‍ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി. മാറ്റി താമസിപ്പിച്ചവര്‍ യാതൊരു പരാതികളും പറഞ്ഞിട്ടില്ല. ഇത്തരത്തില്ഡ വ്യാജപ്രചരങ്ങള്‍ നടത്തെരുതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ധനസഹായം സമാഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആര്‍ക്കെങ്കിലും ധനസഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടണമെന്നും പെട്ടിമുടിയിലേക്ക് സഹായം നല്‍കുന്നതിന് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള സമൂഹ മാധ്യമ പ്രചാരണത്തില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam Pettimudi


Also Read: പോക്‌സോ കേസില്‍ ഒരു വര്‍ഷമായി ഒളിവില്‍; മാസ്‌ക്‌ധരിക്കാത്തതിന് പിഴയടയ്ക്കാനെത്തിയപ്പോള്‍ പിടിയില്‍

പെട്ടിമുടയിലെ അവസാന മൃതദേഹവും കണ്ടെടുക്കുന്നതുവരെ തെരച്ചില്‍ തുടരും. അഞ്ചാം ദിനത്തിലെ തിരച്ചിലില്‍ ഇതിനകം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ കണ്ടെത്തിയവരുടെ എണ്ണം ആകെ 52 ആയി കെഡി എച്ചിന്‍റെ പട്ടിക പ്രകാരം ഇനി 19 പേരെകൂടിയാണ് കണ്ടെത്താനുള്ളത്. എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, പോലീസ് കൂടാതെ സന്നദ്ധ സംഘടനകളുടെതൊക്കെയായി 300 ലധികം പേര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മറ്റുള്ളവരെകൂടി കണ്ടെതതാനുള്ള ശ്രമത്തിലാണ് തിരച്ചില്‍ സംഘം. മഴയെ തുടര്‍ന്ന് 21 ഓളം പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

Also Read: കനത്ത മഴയിൽ കോട്ടയം എംസി റോഡ് തകർന്നു; രാവിലെ ഒരു മണിക്കൂറിനിടെ രണ്ട് അപകടം, ദുരതത്തിലാകുന്നത് ബൈക്ക് യാത്രക്കാർ

600 ഓളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഒരുപാട് ആളുകള്‍ ബന്ധുവീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പിലും ഭീതിയുടെ ആവശ്യമില്ല. ഇന്ന് മുല്ലപ്പെരിയാറില്‍ ഉപസമിതി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയും സംഭരണിയിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാലും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. 1700 പേരെ വരെ മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രക്ഷാ സംഘം സര്‍വ്വ സജ്ജമാണെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്