ആപ്പ്ജില്ല

മഴക്കാലം മൂന്നാര്‍ ജനതയ്ക്ക് ആശങ്കയുടെ കാലം... ഇക്കുറിയും മണ്ണിടിച്ചിലിന് സാധ്യത!!

വരും ദിവസങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടാല്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകള്‍ മൂന്നാറില്‍ ധാരളമാണ്. മൂന്നാറിന്‍റെ ഭൂപ്രകൃതി പരിശോധിച്ച ജിയോളജിക്കല്‍ വകുപ്പും മുമ്പ് ഈ സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Lipi 30 Jun 2020, 5:15 pm
മൂന്നാര്‍ : കഴിഞ്ഞ രണ്ടു മഴക്കാലങ്ങളും മൂന്നാറിന് ആശങ്കളുടെ നാളുകളാണ് സമ്മാനിച്ചത്. വെള്ളകെട്ടുകള്‍ രൂപപ്പെട്ടും മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നും ദിവസങ്ങളോളം മൂന്നാര്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളുണ്ടായി. ഇക്കുറിയും ആ സാധ്യതകള്‍ മൂന്നാറില്‍ നിലനില്‍ക്കുന്നു എന്നാണ് മൂന്നാര്‍ നിവാസികള്‍ അഭിപ്രായപ്പെടുന്നത്. ജില്ലയില്‍ മഴ ആരംഭിച്ചിട്ടുണ്ടെങ്കിലും കാലവര്‍ഷം ശക്തമാകാത്തത്മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ആശ്വാസം.

Also Read: ശൗര്യം തെളിയിക്കാൻ കാട്ടാന കൂട്ടത്തിനു മുന്നിലേക്ക് ചാടി! മുട്ടൻ പണി കിട്ടിയ ഒരു പട്ടിയുടെ കഥ!! സംഭവം കണ്ണൂരിൽ

എന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടാല്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകള്‍ മൂന്നാറില്‍ ധാരളമാണ്. മൂന്നാറിന്‍റെ ഭൂപ്രകൃതി പരിശോധിച്ച ജിയോളജിക്കല്‍ വകുപ്പും മുമ്പ് ഈ സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കനം കുറഞ്ഞ മണ്ണാണ് പല മേഖലകളിലും ഉള്ളതെന്നായിരുന്നു അന്നത്തെ നിരീക്ഷണം. ഇക്കുറിയും ശക്തമായ മഴ അനുഭവപ്പെട്ടാല്‍ മൂന്നാര്‍ വീണ്ടുമൊരു പ്രളയകാലത്തെ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Also Read: മനാഫ് വധക്കേസിൽ പി വി അൻവറിനെതിരെ ആഞ്ഞടിച്ച് കുടുംബം; സര്‍ക്കാറിനെതിരെ സുപ്രീംകോടതിയിലേക്ക്, നീതി സമരം ജൂലൈ ഒന്നിന്

മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിലും ആനച്ചാല്‍, പള്ളിവാസല്‍, ദേവികുളം, മറയൂര്‍, സൈലന്‍റ്വാലി റൂട്ടുകളിലും തുടങ്ങി നിരവധിയിടങ്ങളില്‍ മണ്ണിടിച്ചല്‍ സാധ്യത നിലനില്‍ക്കുകയാണ്. കഴിഞ്ഞതവണ ഇവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ച് പല പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഇതിനുപുറമെ മണിക്കൂറുകളോളം പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതോടെ മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും പല കച്ചവട സ്ഥാപനങ്ങളും വെള്ളത്തിലാകും. ദേശീയപാതയില്‍ അടക്കം വന്‍ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ ഇടപെടല്‍ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്