ഇടുക്കി: കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ മോഷണം നടന്നു. 86000 രൂപാ നഷ്ട്ടപ്പെട്ടു.
ഓഫീസിൻറ് കതക് തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. തിങ്കളാഴ്ചയാണ് സെന്റ്
ജോർജ് ഹൈസ്കൂളിൽ മോഷണം നടന്നത്. ഓഫീസിൻറെ വാതിൽ കല്ലിന് ഇടിച്ച് തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഹെഡ്മാസ്റ്ററുടെ റൂമിലെ മേശ കുത്തിതുറന്ന് ഉള്ളിലുണ്ടായിരുന്ന 86000 രൂപ മോഷ്ടിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് കതക് തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഹെഡ്മാസ്റ്ററെയും പോലീസിലും അറിയിച്ചു. ഓഫീസിനുള്ളിലെ 3 അലമാരകളും 2 മേശകളും സ്റ്റാഫ് റൂമിലെ 2 അലമാരയും ഒരു മേശയും കുത്തിതുറന്ന് പരിശോധിച്ചു. ഫയലുകൾ ചിതറി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം; നഗരസഭ കര്‍ശന നടപടിയിലേക്ക്
തൊടുപുഴ നഗരസഭയുടെ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്നാം വാര്‍ഡിലെ മുണ്ടയ്ക്കല്‍ റോഡ്, വെങ്ങന്നൂര്‍ നാലുവരിപ്പാത, ധന്വന്തരി ആശുപത്രിക്ക് സമീപം, മണക്കാട് റോഡ് എന്നിവിടങ്ങളില്‍ തള്ളിയ മാലിന്യം നഗരസഭ ജീവനക്കാര്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. സമൂഹത്തെ മുഴുവന്‍ മാലിന്യമാക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ നഗരസഭയെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.