ആപ്പ്ജില്ല

ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്, കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത

രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മറച്ചുവെച്ചു.

Samayam Malayalam 11 Aug 2022, 11:23 am
Samayam Malayalam baby pixabay 1
തൊടുപുഴ: പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഭാര്യ ഗര്‍ഭീണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും ഭര്‍ത്താവ് മൊഴി നല്‍കി. എന്നാല്‍, ഇത് പോലീസ് വിശ്വാസത്തിലെടുത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.

Also Read: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് അപകടം

രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മറച്ചുവെച്ചു. എന്നാല്‍, പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പെ യുവതി പ്രസവിച്ചിരുന്നെന്ന് വ്യക്തമായി.

കുഞ്ഞിനെ കുറിച്ച് അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതേതുടര്‍വന്ന്, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. എന്നാല്‍, ആ സമയത്തും തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്.

undefined

ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ചുവെച്ചെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന കഴിച്ചതു കൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. യുവതി വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Also Read: 'ഞാന്‍ എന്‍റെ പെണ്ണിനെ കൊന്നു', സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി; ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കൊലപാതകം

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. അമ്മ ആശുപത്രിയില്‍ പോലീസ് സംരക്ഷണത്തിലാണെന്ന് ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്