ആപ്പ്ജില്ല

പതിവു പോലെ ലോട്ടറി വില്‍ക്കാനെത്തി; ടിക്കറ്റെടുത്ത മൂന്നുപേര്‍ക്കും സമ്മാനം, ഒരാള്‍ക്ക് ഒരു കോടി

ഹോട്ടലില്‍ ഉണ്ടായിരുന്ന അവിടെ ഉണ്ടായിരുന്ന പീറ്ററും ജോലിക്കാരായ നോപ്പാളുകാരനായ ധാരാസിങ്ങും ലാലില്‍ നിന്നും ഓരോ ടിക്കറ്റ് വീതം എടുത്തു. മറ്റൊരു ജോലിക്കാരനായ കുന്നനാംകുഴിയില്‍ ഷാജിയും രണ്ട് ടിക്കറ്റുമെടുത്തു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 14 Jan 2023, 9:02 am
തുടങ്ങനാട് (ഇടുക്കി): പീറ്റര്‍ ജോസഫിന്റെ ഓര്‍ക്കിഡ് ഹോട്ടലില്‍ സ്ഥിരം സന്ദര്‍ശകനാണ് ലോട്ടറി കച്ചവടക്കാരനായ ലാല്‍. പതിവുപോലെ രാവിലെ തന്നെ ലോട്ടറിയുമായി ലാല്‍ കടയിലെത്തി. തന്റെ ലോട്ടറി ഒന്നും രാവിലെ വിറ്റില്ലെന്ന ആശങ്ക ലാല്‍ കടയില്‍ വെച്ച് പങ്കുവെയ്ക്കുകയും ചെയ്തു.
Samayam Malayalam Lottery


Also Read: താമസ സ്ഥലത്ത് ചെടിചട്ടികളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പിന്നാലെ, അവിടെ ഉണ്ടായിരുന്ന പീറ്ററും ജോലിക്കാരായ നോപ്പാളുകാരനായ ധാരാസിങ്ങും ലാലില്‍ നിന്നും ഓരോ ടിക്കറ്റ് വീതം എടുത്തു. മറ്റൊരു ജോലിക്കാരനായ കുന്നനാംകുഴിയില്‍ ഷാജിയും രണ്ട് ടിക്കറ്റുമെടുത്തു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ട്വിന്റി- ട്വിന്റി ഫലം വന്നപ്പോള്‍ ഷാജിയെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപയും സമാശ്വാസ സമ്മാനമായ 8000 രൂപയും അടിച്ചു. പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനവും ലഭിച്ചു. അങ്ങനെ ലോട്ടറി വില്‍പ്പനക്കാരനായ ലാലിനെ സഹായിക്കാന്‍ ടിക്കറ്റെടുത്ത മൂന്നുപേര്‍ക്കും സമ്മാനം. ലഭിച്ചു.

Also Read: മകരവിളക്കിന് മണിക്കൂറുകൾ മാത്രം, ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഗതാഗത നിയന്ത്രണം

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് ഷാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. വലിയ സമ്മാനം ലഭിച്ചില്ലെങ്കിലും കഷ്ടപ്പാടുകളില്‍ നിന്ന് ഷാജി രക്ഷപെട്ടല്ലോ എന്ന് പീറ്ററും ധാരാസിങ്ങും പങ്കുവെച്ചു. 20 വര്‍ഷമായി പീറ്ററിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നയാളാണ് ഷാജി.

മൂല്യവത്തായ വിദ്യാഭ്യാസം കാലഘട്ടത്തിന്‍റെ ആവശ്യം

തുല്യത, മതേരത്വം, സാമൂഹ്യനീതി എന്നിവ അടിസ്ഥാനമാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമാണെന്നും ഗുണമേൻമയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഉന്നതമൂല്യമുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്നും വിദഗ്ധർ. നിയമസഭാ പുസ്തകോത്സവത്തിൽ 'ദേശീയ വിദ്യാഭ്യാസ നയവും കേരളവും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. ബി ഇക്ബാൽ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി എഡിറ്റർ പ്രൊഫ. ഗോപാൽ ഗുരു, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല, കേരള യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പി പി അജയകുമാർ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അഭിപ്രായം പങ്കുവച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസനയം സ്വകാര്യവത്ക്കരണത്തിലേക്കും കച്ചവടവൽക്കരണത്തിലേക്കും വഴിതെളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

വിദ്യാർത്ഥികളെ വിദേശത്ത് പഠിപ്പിച്ച് വൈദഗ്ധ്യം നേടാമെന്ന മുൻ പ്രവണതയ്ക്കു പകരം ഇപ്പോൾ മസ്തിഷ്‌ക ചൂഷണമാണ് നടക്കുന്നതെന്ന് ഡോ. ബി ഇക്ബാൽ ചൂണ്ടിക്കാട്ടി. നിലവിൽ നാലര ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. മൂന്നുലക്ഷം കോടിരൂപയാണ് രാജ്യത്തു നിന്നും വിദേശത്തെ പഠനാർത്ഥം ചെലവഴിക്കപ്പെടുന്നത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്