മൂന്നാർ: മറയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. പുതുക്കോട്ട സ്വദേശി അക്ബർ അലി (51) ആണ് ഇന്നലെ രാത്രി 10.30 ഓടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മറയൂർ- ഉദുമലപേട്ട അന്തർ സംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ ജല്ലിമലയിൽ ആയിരുന്നു സംഭവം. ഉദുമലപേട്ടയിൽ നിന്നും മറയൂരിലേക്കു വരികയായിരുന്നു അക്ബർ അലി ഉൾപ്പെട്ട മൂന്നംഗ സംഘം. വഴിയോരത്ത് കാട്ടാനയെ കണ്ട് ഇവർ വാഹനം നിർത്തി അടുത്തു കാണാനായി സമീപത്തേക്ക് നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്റെ ഹോണും മുഴങ്ങിയതോടെ പ്രകോപിതനായ കാട്ടാന തിരിഞ്ഞ് ഓടിയെത്തി അക്ബർ അലിയെ ആക്രമിക്കുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിനു തൊട്ടു പിന്നാലെ ഇതുവഴി കടന്നുപോയ സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ ആണ് സംഭവം മറയൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് പോലീസും ചിന്നാർ വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
കുത്തിക്കൊന്നത് ഒന്നരക്കൊമ്പൻ ഒറ്റയാൻ
മറയൂർ ചിന്നാർ റോഡിൽ മണിക്കൂറുകളോളം തമ്പടിച്ച് ഗതാഗത തടസം സൃഷ്ടിക്കുന്ന ഒന്നരക്കൊമ്പൻ എന്ന് വിളിപ്പേരുള്ള ഒറ്റയാനാണ് കുത്തിക്കൊന്നത്. പുതുക്കോട്ടയിൽ നിന്നും മറയൂരിലേക്ക് വിനോദ സഞ്ചാരികളായ അക്ബർ അലി, ഗണേശൻ, രാജ്കുമാർ എന്നിവർ കാറിൽ സഞ്ചരിക്കുകയായിരുന്നു. മറയൂർ ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് രാത്രി എട്ടുമണി മുതൽ ഒറ്റയാൻ ഗതാഗത തടസം സൃഷ്ടിച്ച് നിലകൊള്ളുകയായിരുന്നു. നിരവധി വാഹനങ്ങൾ ഇരുവശങ്ങളിലും ആയി കുടുങ്ങിക്കിടന്നിരുന്നു. ഇതിനിടയിലേയ്ക്ക് എത്തിയ ഈ സംഘം ഇവിടെ വണ്ടി നിർത്തി ആനയുടെ അടുക്കലേയ്ക്ക് നീങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഒന്നരക്കൊമ്പൻ അക്ബർ അലിയെ കുത്തി താഴെയിട്ട് ചവിട്ടുകയായിരുന്നു. ഇത് കണ്ട് ഗണേശൻ ഓടി രക്ഷപ്പെടുകയും ഡ്രൈവറായിരുന്ന രാജ്കുമാർ വണ്ടി തിരിച്ചു മടങ്ങുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രാത്രി രണ്ടു വരെ ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചു
വിവരമറിഞ്ഞ് ചിന്നാർ അസിസ്റ്റൻ്റ് വാർഡൻ നിതിൻ ലാൽ, മറയൂർ ഡിഎഫ്ഒ എം ജി വിനോദ് കുമാർ ഉൾപ്പെടെയുള്ള വനപാലസംഘവും മറയൂർ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പോലീസ് സംഘവും സംഭവസ്ഥാനത്ത് എത്തി അന്വേഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. എന്നാലും ഒന്നരക്കൊമ്പൻ അർധരാത്രി രണ്ടുമണിവരെ റോഡിലൂടെ നടന്ന് ഗതാഗത തടസം സൃഷ്ടിച്ചു. പിന്നീട് ആന ഒരു വശത്തു കൂടി മലമുകളിൽ കയറിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
Read Latest Local News and Malayalam News
സംഭവത്തിനു തൊട്ടു പിന്നാലെ ഇതുവഴി കടന്നുപോയ സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ ആണ് സംഭവം മറയൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് പോലീസും ചിന്നാർ വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
കുത്തിക്കൊന്നത് ഒന്നരക്കൊമ്പൻ ഒറ്റയാൻ
മറയൂർ ചിന്നാർ റോഡിൽ മണിക്കൂറുകളോളം തമ്പടിച്ച് ഗതാഗത തടസം സൃഷ്ടിക്കുന്ന ഒന്നരക്കൊമ്പൻ എന്ന് വിളിപ്പേരുള്ള ഒറ്റയാനാണ് കുത്തിക്കൊന്നത്. പുതുക്കോട്ടയിൽ നിന്നും മറയൂരിലേക്ക് വിനോദ സഞ്ചാരികളായ അക്ബർ അലി, ഗണേശൻ, രാജ്കുമാർ എന്നിവർ കാറിൽ സഞ്ചരിക്കുകയായിരുന്നു. മറയൂർ ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് രാത്രി എട്ടുമണി മുതൽ ഒറ്റയാൻ ഗതാഗത തടസം സൃഷ്ടിച്ച് നിലകൊള്ളുകയായിരുന്നു. നിരവധി വാഹനങ്ങൾ ഇരുവശങ്ങളിലും ആയി കുടുങ്ങിക്കിടന്നിരുന്നു. ഇതിനിടയിലേയ്ക്ക് എത്തിയ ഈ സംഘം ഇവിടെ വണ്ടി നിർത്തി ആനയുടെ അടുക്കലേയ്ക്ക് നീങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഒന്നരക്കൊമ്പൻ അക്ബർ അലിയെ കുത്തി താഴെയിട്ട് ചവിട്ടുകയായിരുന്നു. ഇത് കണ്ട് ഗണേശൻ ഓടി രക്ഷപ്പെടുകയും ഡ്രൈവറായിരുന്ന രാജ്കുമാർ വണ്ടി തിരിച്ചു മടങ്ങുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രാത്രി രണ്ടു വരെ ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചു
വിവരമറിഞ്ഞ് ചിന്നാർ അസിസ്റ്റൻ്റ് വാർഡൻ നിതിൻ ലാൽ, മറയൂർ ഡിഎഫ്ഒ എം ജി വിനോദ് കുമാർ ഉൾപ്പെടെയുള്ള വനപാലസംഘവും മറയൂർ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പോലീസ് സംഘവും സംഭവസ്ഥാനത്ത് എത്തി അന്വേഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. എന്നാലും ഒന്നരക്കൊമ്പൻ അർധരാത്രി രണ്ടുമണിവരെ റോഡിലൂടെ നടന്ന് ഗതാഗത തടസം സൃഷ്ടിച്ചു. പിന്നീട് ആന ഒരു വശത്തു കൂടി മലമുകളിൽ കയറിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
Read Latest Local News and Malayalam News