ആപ്പ്ജില്ല

6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; വണ്ടിപ്പെരിയാർ നടുങ്ങിയ കൊടുംക്രൂരത! വിചാരണ ആരംഭിച്ചു

2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന് കെട്ടിത്തൂക്കിയത്. സംഭവത്തിൽ അയൽവാസിയായ അർജുൻ ആണ് അറസ്റ്റിലായത്.

Samayam Malayalam 10 May 2022, 5:35 pm
കട്ടപ്പന (Idukki): വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. കട്ടപ്പന അതിവേഗ പോക്സോ കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ളയാണ് ഇരക്കായി ഹാജരായത്. 10 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ലയത്തിലെ താമസക്കാരായ ദമ്പതികളുടെ ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിതൂക്കിയ കേസിൽ പ്രതിയായ അർജുൻ്റെ വിചാരണയാണ് ആരംഭിച്ചത്.
Samayam Malayalam trial started at idukki kattappana court in vandiperiyar girl case
6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; വണ്ടിപ്പെരിയാർ നടുങ്ങിയ കൊടുംക്രൂരത! വിചാരണ ആരംഭിച്ചു



​വിസ്താരത്തിനായി 10 സാക്ഷികൾ

കട്ടപ്പനയിലെ അതിവേഗ പോക്സോ കോടതി സ്പെഷ്യൽ ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെയാണ് പ്രതിയെ ഹാജരാക്കിയത്. കേസിൽ വിസ്താരത്തിനായി 10 സാക്ഷികൾ ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയൽവാസികളുടെ വിസ്താരമാണ് ഇന്നു പൂർത്തിയായത്. പ്രതി അർജുന്റെ അച്ഛൻ അടക്കമുള്ള മറ്റ് സാക്ഷികൾ നാളെ കോടതിയിൽ ഹാജരാകും.

​വിധി പറയുന്നത് മാറ്റി

പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരവും പ്രതിയ്‌ക്കെതിരായി കേസെടുക്കണമെന്ന പെൺകുട്ടിയുടെ പിതാവിന്റെ ആവശ്യം ഉന്നയിക്കപ്പെട്ടത്തിൽ വിധി പറയുന്നതു നാളത്തേക്ക് മാറ്റി. എന്നാൽ പ്രതി അർജുനും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് എന്നാണ് പോലീസ് രേഖകളിലുള്ളത്. ഇത് പ്രോസിക്യൂഷന്റെ വാദത്തിന് പ്രതികൂല ഘടകമായേക്കാം. കേസിൽ 20 ന് മുൻപായി വിധിയുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജ്യോതിസാഗർ ഹാജരായി.

​സംഭവം കഴിഞ്ഞ വർഷം

2021 ജൂൺ 30 നാണ് എസ്‌റ്റേറ്റിലെ മുറിക്കുള്ളില്‍ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലൈയിൽ അയൽവാസിയായ അർജുൻ അറസ്റ്റിലായത്. പെൺകുട്ടിക്ക് മൂന്ന് വയസുള്ളപ്പോൾ മുതൽ പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വ്യക്തമായിരുന്നു.

Video-വണ്ടിപ്പെരിയാറിനെ നടുക്കിയ കൊടുംക്രൂരതയില്‍ വിചാരണ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്