ആപ്പ്ജില്ല

നീലക്കുറിഞ്ഞിയുടെ നിറവസന്തം ഇക്കുറി വിരുന്നെത്തിയത് ശാന്തൻപാറയിൽ; ദൃശ്യങ്ങൾ കാണാം

പതിവിന് വിപരീതമായി ഇത്തവണ നീലകുറിഞ്ഞി വിരിഞ്ഞത് ശാന്തൻപാറയിൽ. ഇടുക്കിയിലെ രാജമലയിലാണ് സാധാരണ കുറിഞ്ഞിയുടെ വസന്തം വിരുന്നെത്തുന്നത്. മഞ്ഞുപുതച്ച മലനിരകളിലെ അപൂർവ്വസുന്ദരകാഴ്ച തന്നെയാണ് വിരിഞ്ഞു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ.

Lipi 24 Aug 2020, 11:14 am
ശാന്തന്‍പ്പാറ: ഇതൊരു അപൂര്‍വ്വ സുന്ദര കാഴ്ചയാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഹൈറേഞ്ചിലെ ശാന്തന്‍പാറയിലാണ് ഇക്കുറി പൂക്കാലത്തിന്റെ വസന്തമൊരുക്കുന്നത്. സാധാരണ കുറിഞ്ഞിയുടെ സുന്ദരകാഴ്ചകള്‍ കാണാന്‍ കഴിയുന്നത് ഇടുക്കി രാജമലയിലാണ്. എന്നാല്‍ മറ്റു ചിലയിടങ്ങളിലും കുറിഞ്ഞി ചില വര്‍ഷങ്ങളില്‍ അപൂര്‍വ്വമായി പൂവിടാറുണ്ട്. ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഇത്തവണ ഹൈറേഞ്ചില്‍ കുറിഞ്ഞി വസന്തം വിരുന്നെത്തിയത് ശാന്തന്‍പ്പാറയിലാണ്.

Also Read: ഇടുക്കിയിൽ ആംബുലൻസ് ഡ്രൈവറുടെ ധിക്കാരം; വഴിയിൽ കുഴഞ്ഞു വീണ രോഗി കട തിണ്ണയിൽ കിടന്നത് മണിക്കൂറുകളോളം!

ശാന്തന്‍പ്പാറ പഞ്ചായത്തിലെ തോണ്ടിമലയ്ക്ക് സമീപം പശ്ചിമഘട്ട മലനിരയുടെ ഭാഗമായ പ്രദേശത്താണ് വയലറ്റ് വസന്തം തീര്‍ത്ത് നീലകുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്.2018 ല്‍ മൂന്നാര്‍ രാജമലയിലെ നീലക്കുറിഞ്ഞി പൂക്കള്‍ പ്രളയം കവര്‍ന്നെങ്കിലും പ്രത്യാശയുടെ വര്‍ണക്കുട നിവര്‍ത്തി പൂപ്പാറ തോണ്ടിമലയില്‍ മൂന്നേക്കറോളം പുല്‍മേടുകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടത്. മഞ്ഞു വീഴുന്ന താഴ്‌വാരം, കാടിന്റെ വശ്യത, ചാറ്റല്‍മഴ അത്തരത്തില്‍ ഏറെ സുന്ദരമാണ് ഇവിടുത്തെ കാഴ്ച.

Also Read: ചിന്നക്കനാലില്‍ വ്യാപക കയ്യേറ്റം; കര്‍ശന നടപടിയുമായി റവന്യൂവകുപ്പ്, കലക്ടര്‍ നേരിട്ടെത്തി

ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുന്‍പ് നീലക്കുറിഞ്ഞികള്‍ പൂവിട്ടിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും തോണ്ടിമലയിലേക്ക് നിരവധി ആളുകള്‍ എത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ സഞ്ചാരികള്‍ക്ക് എത്താനുള്ള സാഹചര്യം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോഴുയരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്