കട്ടപ്പന: കനത്ത മഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് വാസയോഗ്യമല്ലാതായി. ഇരട്ടയാർ നാങ്കുതൊട്ടി കുരിശ്ശുമല മണ്ണോക്കുളത്ത് മോനച്ചന്റെ വീടാണ് വാസയോഗ്യമല്ലാതായത്. ശക്തമായ മഴയിലാണ് പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞത്.
സംരക്ഷണ ഭിത്തി നിർമ്മിച്ചത്. എഴുപത് മീറ്ററിലധികം നീളവും, പതിനഞ്ച് അടിയോളം ഉയരവുമുള്ള ഭിത്തി കനത്ത മഴയിലാണ് ഇടിഞ്ഞത്. ഈ സമയം മോനച്ചനും, ഭാര്യയും, മൂന്ന് മക്കളും , മൂത്ത സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഇവർ ഉടൻ തന്നെ അടുത്ത വീട്ടിലേയ്ക്ക് മാറുകയും ചെയ്തു.
Also Read: ഉപേക്ഷിച്ചുപോയ അമ്മയെ കുപ്പിപെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകൻ; ഇല്ലായ്മകളെ തോൽപ്പിച്ച അശ്വിൻ, ഇത് സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റ്! വീഡിയോ കാണാം
സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞ് റോഡിലേയ്ക്കാണ് പതിച്ചത്. ഇനിയും വീടിനുള്ളിൽ കഴിയുന്നത് ഉചിതമല്ലാത്തതിനാൽ കുടുംബം വാടക വീട്ടിലേക്ക് മാറി. 2018 പ്രളയത്തിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മതിൽക്കെട്ടും ഇടിഞ്ഞത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. ജോസ് സ്കറിയ കണ്ണമുണ്ടയിലും, വാർഡ് അംഗവും സ്ഥലത്ത് എത്തിയിരുന്നു.
ഇനിയും മണ്ണും കല്ലും റോഡിലേയ്ക്ക് പതിക്കാൻ സാധ്യത ഉള്ളതിനാൽ ഇവ നീക്കുവാൻ വില്ലേജ് ഓഫീസറിനോട് ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷം രൂപ വായ്പ എടുത്താണ് ചുമട്ട് തൊഴിലാളിയായ മോനച്ചൻ സംരക്ഷണ ഭിത്തി കെട്ടിയത്. വരും ദിവസങ്ങളിൽ ജിയോളജി വകുപ്പിനെ എത്തിച്ച് വീടും സ്ഥലവും വാസയോഗ്യമാണോയെന്ന് പരിശോധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.