ഇടുക്കി: കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ. തങ്കമണി പാറക്കടവിലാണ് കൃഷിയിടങ്ങളിൽ വ്യാപകമായി കാട്ടുപന്നി നാശനഷ്ടം വരുത്തിയിരിക്കുന്നത്. തങ്കമണി പാറക്കടവിൽ കഴിഞ്ഞ രാത്രിയിൽ 300 ലധികം വരുന്ന കപ്പ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. വലിയ നാശനഷ്ടമാണ് പ്രദേശത്തെ കർഷകർ നേരിടുന്നത്. കാട്ടുപന്നികളിൽ നിന്ന് കാർഷിക വിളകൾക്ക് സംരക്ഷണം നല്കുകയും നാശനഷ്ടമുണ്ടായ വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായില്ല കാട്ടുപന്നി ആക്രമണം തടുക്കാൻ ഗ്രീൻ നെറ്റും കമ്പിയും ഉപയോഗിച്ച് കർഷകർ കൃഷിയിടത്തിൽ വേലി കെട്ടിയെങ്കിലും പ്രയോജനപ്രദമായില്ല. 50,000 രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. സമീപത്തുള്ള മറ്റ് കപ്പത്തോട്ടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചിട്ടുണ്ട്. മുൻപും കാട്ടുപന്നി കൃഷി നശിപ്പിച്ചതിനാൽ പ്രദേശത്തെ കർഷകർ കപ്പ കൃഷിയിൽ നിന്ന് കഴിഞ്ഞ വർഷം പിൻവാങ്ങിയിരുന്നു. എന്നാൽ ഇത്തവണ മറ്റ് കാർഷിക വിളകൾക്ക് വില തകർച്ച നേരിട്ടതിനാൽ ഏത്തവാഴകൃഷിക്കൊപ്പം കപ്പ കൃഷി ചെയ്യുകയായിരുന്നു.
നശിച്ചത് പലവിധ കൃഷി വിളകൾ
കപ്പ, ഏത്തവാഴ, പയർ, ഏലം കൃഷിയാണ് ഈ ഭാഗത്തെ കർഷകർ കൂടുതലായും ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനമായും കപ്പ കൃഷിയാണ് പന്നിയുടെ ആക്രമണത്തിൽ നശിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിയിൽ മൂന്നൂറിലധികം ചുവട് കപ്പയാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്. വാതല്ലൂർ ജയ്മോൻ, ചെരിക്കിനാംപുറത്ത് മുരളി എന്നിവർ ചേർന്നിട്ടിരിക്കുന്ന 50 സെൻ്റിലെ കപ്പ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. വരുന്ന ജൂണിൽ വിളവെടുപ്പ് കണക്കാക്കി നട്ട അഞ്ചുമാസം പ്രായമായ കപ്പയാണ് പന്നികൾ പിഴുതു മാറ്റിയത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായില്ല
നശിച്ചത് പലവിധ കൃഷി വിളകൾ
കപ്പ, ഏത്തവാഴ, പയർ, ഏലം കൃഷിയാണ് ഈ ഭാഗത്തെ കർഷകർ കൂടുതലായും ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനമായും കപ്പ കൃഷിയാണ് പന്നിയുടെ ആക്രമണത്തിൽ നശിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിയിൽ മൂന്നൂറിലധികം ചുവട് കപ്പയാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്. വാതല്ലൂർ ജയ്മോൻ, ചെരിക്കിനാംപുറത്ത് മുരളി എന്നിവർ ചേർന്നിട്ടിരിക്കുന്ന 50 സെൻ്റിലെ കപ്പ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. വരുന്ന ജൂണിൽ വിളവെടുപ്പ് കണക്കാക്കി നട്ട അഞ്ചുമാസം പ്രായമായ കപ്പയാണ് പന്നികൾ പിഴുതു മാറ്റിയത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News