ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ചക്കക്കൊമ്പൻ്റെ ആക്രമണം. സിങ്കുകണ്ടം ടൗണിൽ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ നാലു മണിക്കാണ് സംഭവം. കാട്ടാനയുടെ കൊമ്പുകൊണ്ടുള്ള ആക്രമണത്തിൽ വീടിനു കേടുപാട് ഉണ്ടായി. വീട്ടുകാർ സുരക്ഷിതരാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൂനമ്മാക്കൽ മനോജിൻ്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീട് ഇടിച്ചു തകർക്കാനായിരുന്നു കാട്ടാനയുടെ ശ്രമം. വീടിന്റെ മുൻവശത്ത് എത്തിയ കാട്ടാന കൊമ്പുകൊണ്ട് വീടിൻ്റെ ഭിത്തിയിൽ കുത്തി.
ശബ്ദം കേട്ടാണ് ഉറക്കമുണർന്നതെന്ന് മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഴുന്നേറ്റ് ചെന്നപ്പോഴേക്കും ആന ഭിത്തി പൊളിച്ചു. വീടിനുള്ളിലെ സീലിങ് പൊളിഞ്ഞു. ആക്രമണത്തിനു പിന്നാലെ ആന പിന്തിരിഞ്ഞുപോയെന്നും ചക്കക്കൊമ്പൻ്റെ ആക്രമണം പതിവാണെന്നും മനോജ് പറഞ്ഞു.
അതേസമയം ആന സമീപത്തെ യൂക്കാലി പ്ലാൻ്റേഷനിലേക്കാണ് പോയിരിക്കുന്നതെന്നാണ് വിവരം. ഒരാഴ്ചയായി മേഖലയിൽ ചക്കക്കൊമ്പൻ്റെ സാന്നിധ്യമുണ്ട്. ജനവാസമേഖലയിൽ ഇറങ്ങിയ കൊമ്പൻ്റെ ആക്രമണത്തിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ആനയെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ വനം വകുപ്പിനെ സമീപ്പിച്ചിട്ടുണ്ട്.
ശബ്ദം കേട്ടാണ് ഉറക്കമുണർന്നതെന്ന് മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഴുന്നേറ്റ് ചെന്നപ്പോഴേക്കും ആന ഭിത്തി പൊളിച്ചു. വീടിനുള്ളിലെ സീലിങ് പൊളിഞ്ഞു. ആക്രമണത്തിനു പിന്നാലെ ആന പിന്തിരിഞ്ഞുപോയെന്നും ചക്കക്കൊമ്പൻ്റെ ആക്രമണം പതിവാണെന്നും മനോജ് പറഞ്ഞു.
അതേസമയം ആന സമീപത്തെ യൂക്കാലി പ്ലാൻ്റേഷനിലേക്കാണ് പോയിരിക്കുന്നതെന്നാണ് വിവരം. ഒരാഴ്ചയായി മേഖലയിൽ ചക്കക്കൊമ്പൻ്റെ സാന്നിധ്യമുണ്ട്. ജനവാസമേഖലയിൽ ഇറങ്ങിയ കൊമ്പൻ്റെ ആക്രമണത്തിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ആനയെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ വനം വകുപ്പിനെ സമീപ്പിച്ചിട്ടുണ്ട്.