ഇടുക്കി: അനുകൂല കോടതിവിധി എത്തിയതോടെ അരിക്കൊമ്പൻ വിഷയവുമായി ജനകീയ സമര സമിതി സിങ്ക് കണ്ടെത്ത് നടത്തിവന്നിരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത് കഴിഞ്ഞ ആറ് ദിവസമായി നീണ്ടു നിന്നിരുന്ന സമരമാണ് അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് എത്തിയതോടെ അവസാനിപ്പിച്ചത്.
മലയോരത്തിന്റെ ഒരു ഒരു മൂലയിൽ നടന്ന സമരത്തിന് സംസ്ഥാനത്തെ അറുപതോളം വരുന്ന കർഷക സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. ഒപ്പം നിന്നവരോട് ഏറെ നന്ദി ഉണ്ടെന്ന് സമരസമിതി. എന്നാൽ അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിനൊപ്പം ആക്രമണകാരികളായ മറ്റ് കാട്ടാനകളെയും പിടിച്ചു മാറ്റണമെന്ന് ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
അരിക്കൊമ്പനുള്ള മയക്കു വെടി താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് എത്തിയത് മുതൽ തുടങ്ങിയതാണ് ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികൾ. ആദ്യ ദിനം ഹർത്താൽ. ഹർത്താൽ ദിനം മുതൽ സിങ്ക് കണ്ടെത്തെ തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും കുട്ടികളുമായി രാപ്പകൽ സമരത്തിലേക്ക് നീങ്ങി. രാത്രി കാലങ്ങളിൽ വീടുകളിലേക്ക് മടങ്ങാതെ പ്രതിഷേധക്കാർ സമരപ്പന്തലിൽ തുടർന്നു.
അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു സമരക്കാർ. ഒടുവിൽ വിദഗ്ധസമിതിയെത്തി ജനങ്ങൾക്ക് അനുകൂലമായി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെ അരിക്കൊമ്പനെ ഇവിടെ നിന്നും മയക്കു വെടിവച്ച് പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവെത്തി. ഇതോടെ സമരം അവസാനിപ്പിച്ചു. എന്നത്തേയും പോലെ ഉച്ചയ്ക്കുള്ള ഭക്ഷണം ഒന്നിച്ചിരുന്ന് കഴിച്ച അവകാശം നേടിയെടുത്ത ആത്മസംതൃപ്തിയോടെയാണ് ഇവർ മടങ്ങുന്നത്.
Read Latest Local News and Malayalam News
മലയോരത്തിന്റെ ഒരു ഒരു മൂലയിൽ നടന്ന സമരത്തിന് സംസ്ഥാനത്തെ അറുപതോളം വരുന്ന കർഷക സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. ഒപ്പം നിന്നവരോട് ഏറെ നന്ദി ഉണ്ടെന്ന് സമരസമിതി. എന്നാൽ അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിനൊപ്പം ആക്രമണകാരികളായ മറ്റ് കാട്ടാനകളെയും പിടിച്ചു മാറ്റണമെന്ന് ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
അരിക്കൊമ്പനുള്ള മയക്കു വെടി താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് എത്തിയത് മുതൽ തുടങ്ങിയതാണ് ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികൾ. ആദ്യ ദിനം ഹർത്താൽ. ഹർത്താൽ ദിനം മുതൽ സിങ്ക് കണ്ടെത്തെ തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും കുട്ടികളുമായി രാപ്പകൽ സമരത്തിലേക്ക് നീങ്ങി. രാത്രി കാലങ്ങളിൽ വീടുകളിലേക്ക് മടങ്ങാതെ പ്രതിഷേധക്കാർ സമരപ്പന്തലിൽ തുടർന്നു.
അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു സമരക്കാർ. ഒടുവിൽ വിദഗ്ധസമിതിയെത്തി ജനങ്ങൾക്ക് അനുകൂലമായി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെ അരിക്കൊമ്പനെ ഇവിടെ നിന്നും മയക്കു വെടിവച്ച് പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവെത്തി. ഇതോടെ സമരം അവസാനിപ്പിച്ചു. എന്നത്തേയും പോലെ ഉച്ചയ്ക്കുള്ള ഭക്ഷണം ഒന്നിച്ചിരുന്ന് കഴിച്ച അവകാശം നേടിയെടുത്ത ആത്മസംതൃപ്തിയോടെയാണ് ഇവർ മടങ്ങുന്നത്.
Read Latest Local News and Malayalam News