കട്ടപ്പന: പതിനാറുകാരിയെ രണ്ട് വർഷമായി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ മേപ്പാറ കൈപ്പയിൽ വീട്ടിൽ സച്ചിൻ (19) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. Also Read: ശബരിമല വരുമാനത്തിൽ വൻ വർധനവ്, 310 കോടി കവിഞ്ഞു, നാളെ മകര ജ്യോതി തെളിയും
വിവരം ത്തറിഞ്ഞത് കൗൺസലിംഗിലൂടെ
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കോട്ടയത്തായിരുന്ന യുവാവിനെ തന്ത്രപൂര്‍വം കട്ടപ്പനയില്‍ എത്തിച്ചെങ്കിലും പോലീസ് വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മേപ്പാറയില്‍ നിന്ന് പിടികൂടുകയായിരുന്നു.
Also Read: സുധീഷിൽ നിന്ന് ഈ ക്രൂരത സുഹൃത്തുകൾ പ്രതീക്ഷിച്ചില്ല, സിറിഞ്ചിലൂടെ മദ്യത്തിൽ വിഷം കലർത്തിയതൊക്കെ കെട്ടുകഥ, നുണക്കഥ പൊളിഞ്ഞത് ഇങ്ങനെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ ദിലീപ്കുമാര്‍, അഡീഷണല്‍ എസ്.ഐ ഡിജു ജോസഫ്, എസ്. സി.പി.ഒ സുമേഷ് തങ്കപ്പന്‍, സി.പി.ഒമാരായ അനൂപ്, രഞ്ജിത്, അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വിവരം ത്തറിഞ്ഞത് കൗൺസലിംഗിലൂടെ
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കോട്ടയത്തായിരുന്ന യുവാവിനെ തന്ത്രപൂര്‍വം കട്ടപ്പനയില്‍ എത്തിച്ചെങ്കിലും പോലീസ് വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മേപ്പാറയില്‍ നിന്ന് പിടികൂടുകയായിരുന്നു.
Also Read: സുധീഷിൽ നിന്ന് ഈ ക്രൂരത സുഹൃത്തുകൾ പ്രതീക്ഷിച്ചില്ല, സിറിഞ്ചിലൂടെ മദ്യത്തിൽ വിഷം കലർത്തിയതൊക്കെ കെട്ടുകഥ, നുണക്കഥ പൊളിഞ്ഞത് ഇങ്ങനെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ ദിലീപ്കുമാര്‍, അഡീഷണല്‍ എസ്.ഐ ഡിജു ജോസഫ്, എസ്. സി.പി.ഒ സുമേഷ് തങ്കപ്പന്‍, സി.പി.ഒമാരായ അനൂപ്, രഞ്ജിത്, അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News