ആപ്പ്ജില്ല

പിണറായിയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പിണറായിയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയിലായി. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി മുഹമ്മദ് റജാസ്, എ ആസാദ് എന്നിവരാണ് പിടിയിലായത്. 5 ഗ്രാം ഹാഷിഷ് ഓയിലാണ് മുഹമ്മദ് റജാസിന്റെ കൈയ്യില്‍ നിന്നും പിടികടിയത്. 12 ഗ്രാം ഉണങ്ങിയ കഞ്ചാവുമായാണ് ആസാദ് പിടിയിലാകുന്നത്. വിദ്യാര്‍ത്ഥിക്കിടയില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശന പരിശോധന തുടരുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലാകുന്നത്.

ഹൈലൈറ്റ്:

  • പിണറായിയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി 2 പേര്‍ പിടിയില്‍
  • മുഹമ്മദ് റജാസ്, ആസാദ് എന്നിവരാണ് പിടിയിലായത്
  • പരിശോധന ശക്തമാക്കി പോലീസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pinarayi arrest 1
പിണറായിയില്‍ മയക്കുമരുന്നുമായി 2 പേര്‍ പിടിയില്‍
തലശേരി: പിണറായിയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. കണ്ണൂർ കാഞ്ഞിരോട് അലീമാസിൽ എ മുഹമ്മദ് റജാസ് (27), കാഞ്ഞിരോട് ദാറുൽ അലഫ വീട്ടിൽ എ. ആസാദ് (31) എന്നിവരാണ് പിടിയിലായത്. പിണറായി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്.

പിണറായി പടന്നക്കര അഞ്ചരക്കണ്ടി - തലശ്ശേരി റോഡിൽ ചേക്കു പാലത്തിനടിയിൽ വച്ചാണ് 5 ഗ്രാം ഹാഷിഷ് ഓയിലുമായി മുഹമ്മദ് റജാസ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ, ഷിനു കെ.പി ഉമേഷ്.കെ.എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പിണറായി പാറപ്രം മേലൂർ റോഡിന്റെ പുതിയ പാലത്തിന് സമീപം വച്ചാണ് അസാദ് പിടിയിലായത്. ഇയാളിൽ നിന്ന് 12 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടുകയായിരുന്നു. ഇരുവരും തലശേരി ഭാഗത്തെ പ്രധാന ലഹരി കടത്ത് സംഘത്തിലുള്ളവരാണെന്ന് എക്സൈസ് അറിയിച്ചു. വിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കർശന പരിശോധന നടക്കുമ്പോഴാണ് പ്രതികൾ വലയിലായത്.

പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂര്‍: പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം കഠിനതടവും കൂടാതെ പത്തുവര്‍ഷം തടവും എണ്‍പതിനായിരം പിഴയടക്കാനും തളിപറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചു. കേസിലെ പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയും വീട്ടില്‍ കയറിയും അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2014- ല്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് താമസിക്കുന്ന മുരളീധരനെന്നായാളാണ് (48)അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവന്‍ കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി മറ്റുവിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും കുട്ടിയെ മറ്റുവിധത്തില്‍ പീഡിപ്പിച്ചതിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്. തളിപറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സി.മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Read Latest Local News and Malayalam News

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്