കണ്ണൂര്‍: ചികിത്സയ്ക്കെത്തിയ യുവതിയെ ക്ലിനിക്കില്‍ നിന്നും പീഡിപ്പിക്കാൻ ശ്രമിച്ച ഹോമിയോ ഡോക്ടർക്കെതിരെ കേസെടുത്തു. ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദ്യേശത്തോടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് തളിപ്പറമ്പിലെ ഹോമിയോ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയിലാണ് പോലിസ് ഡോക്ടർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയോടെ തന്റെ സ്വകാര്യക്ലിനിക്കില്‍ എത്തിയ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
Also Read : 'കോവളം യാത്രക്കിടെ മർദ്ദിച്ചു'; എൽദോസ് കുന്നപ്പള്ളിക്കെതിരെ അധ്യാപികയുടെ പരാതി
പരിശോധനയ്ക്കിടെയില്‍ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദ്യേശത്തോടെ ഡോക്ടര്‍ മോശമായി പെരുമാറി. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും 29 കാരിയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു. തളിപറമ്പ് നഗരത്തിന് പ്രാന്തപ്രദേശത്താണ് യുവതി താമസിക്കുന്നത്. ക്ലിനിക്കില്‍ നിന്നും വീട്ടിലെത്തിയ യുവതി വിവരം മറ്റുള്ളവരോട് പറയുകയും തുടര്‍ന്ന് തളിപറമ്പ് പോലിസ് പരാതി നല്‍കുകയുമായിരുന്നു.
Also Read : പുതുപ്പള്ളിയിലെ പ്രമേയത്തിൽ തെറ്റില്ല, മനസിന് തോന്നുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം: കെ സുധാകരൻ
പരാതിയെത്തുടർന്ന് എസ് ഐ കെ കെ ഗംഗാധരന്റെ നേതൃത്വത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഇയാളുടെ താമസസ്ഥലത്ത് പോലിസ് തെരഞ്ഞെങ്കിലും വാടകവീട് പൂട്ടിയിട്ട നിലയിലാണ്. കുറ്റാരോപിതനായ ഡോക്ടര്‍ക്കെതിരെ തെരച്ചില്‍ നടത്തിവരികയാണെന്നും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലിസ് അറിയിച്ചു.
Also Read : 'കോവളം യാത്രക്കിടെ മർദ്ദിച്ചു'; എൽദോസ് കുന്നപ്പള്ളിക്കെതിരെ അധ്യാപികയുടെ പരാതി
പരിശോധനയ്ക്കിടെയില്‍ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദ്യേശത്തോടെ ഡോക്ടര്‍ മോശമായി പെരുമാറി. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും 29 കാരിയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു. തളിപറമ്പ് നഗരത്തിന് പ്രാന്തപ്രദേശത്താണ് യുവതി താമസിക്കുന്നത്. ക്ലിനിക്കില്‍ നിന്നും വീട്ടിലെത്തിയ യുവതി വിവരം മറ്റുള്ളവരോട് പറയുകയും തുടര്‍ന്ന് തളിപറമ്പ് പോലിസ് പരാതി നല്‍കുകയുമായിരുന്നു.
Also Read : പുതുപ്പള്ളിയിലെ പ്രമേയത്തിൽ തെറ്റില്ല, മനസിന് തോന്നുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം: കെ സുധാകരൻ
പരാതിയെത്തുടർന്ന് എസ് ഐ കെ കെ ഗംഗാധരന്റെ നേതൃത്വത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഇയാളുടെ താമസസ്ഥലത്ത് പോലിസ് തെരഞ്ഞെങ്കിലും വാടകവീട് പൂട്ടിയിട്ട നിലയിലാണ്. കുറ്റാരോപിതനായ ഡോക്ടര്‍ക്കെതിരെ തെരച്ചില്‍ നടത്തിവരികയാണെന്നും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലിസ് അറിയിച്ചു.