ആപ്പ്ജില്ല

എസ്‍ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം: 4 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

കണ്ണൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകൻ്റെ കൊലപാതകത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.

Lipi 25 Oct 2020, 5:04 pm
കണ്ണൂർ: കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ വധക്കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. കണ്ണവം സ്വദേശി അശ്വിന്‍, കോളയാട് സ്വദേശി രാഹുല്‍, ചെണ്ടയാട് സ്വദേശി മിഥുന്‍, മൊകേരി സ്വദേശി യാദവ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ പ്രതികളെന്ന് കേസന്വേഷിക്കുന്ന കണ്ണവം പോലീസ് വ്യക്തമാക്കി. ഈ കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.
Samayam Malayalam Kannur SDPI Worker Murder
കൊല്ലപ്പെട്ട സലാഹുദ്ദീൻ


Also Read: കെ എം ഷാജിക്കെതിരായ വധഭീഷണി: പ്രതി തേജസ് കീഴടങ്ങിയേക്കും

സെപ്റ്റംബര്‍ 8 നാണ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തുവെച്ച് സലാഹുദ്ദീൻ്റെ കാറില്‍ കൊലയാളി സംഘം ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരിമാരുടെ കണ്‍മുന്നില്‍ വെച്ചാണ് സലാഹുദ്ദീന് വെട്ടേറ്റത്.

Also Read: കണ്ണൂരില്‍ കളിക്കുന്നതിനിടെ ഷാൾ കുടുങ്ങി ഏഴാം ക്ലാസുകാരൻ മരിച്ചു

എബിവിപി പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിൽ സലാഹുദ്ദീന്‍ ഏഴാം പ്രതിയായിരുന്നു. സലാഹുദ്ദീന് ഒപ്പമുണ്ടായിരുന്ന സഹോദരി റായിദയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി. അറസ്റ്റിലായ പ്രതികളെ കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്