പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നും മരക്കഷ്ണം പുറത്തെടുത്തു; കൈയ്യടി നേടി കണ്ണൂര്‍ മെഡിക്കല്‍ കോളേജ്
അബദ്ധത്തില്‍ മരക്കഷ്ണം വിഴുങ്ങിയ കുഞ്ഞിന് അപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് എട്ട് മാസം പ്രായമായ കുഞ്ഞിന് രക്ഷകരായത്. അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞ് മരക്കഷ്ണം വായില്‍ ഇടുകയായിരുന്നു. തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
Lipi 18 Sept 2021, 9:58 pm
ഹൈലൈറ്റ്:
- അബദ്ധത്തില്‍ മരക്കഷ്ണം വിഴുങ്ങി 8 മാസം പ്രായമായ കുഞ്ഞ്
- രക്ഷകരായി പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍
- മരക്കഷ്ണം പുറത്തടുത്തു
കണ്ണൂർ: അബദ്ധത്തില്‍ മരക്കഷ്ണം വിഴുങ്ങിയ കുഞ്ഞിന് രക്ഷകരായി പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. എട്ട് മാസം പ്രായമായ കുഞ്ഞിൻറെ ശ്വാസകോശത്തിൽ നിന്നാണ് മരകഷ്ണം കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ധ ശസ്ത്രക്രിയയിലൂടെ മരകഷ്ണം പുറത്തെടുത്ത് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കൊട്ടിയൂരിൽ നിന്നുള്ള പിഞ്ചു കുഞ്ഞാണ് മരണത്തെ മുഖാമുഖം കണ്ടെങ്കിലും രക്ഷപ്പെട്ടത്.
അടിയന്തിര പരിശോധനയിൽ വലത്തേശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും രക്ഷിതാക്കൾക്ക് മനസ്സിലായിരുന്നില്ല. ശ്വാസതടസ്സം വർധിക്കുന്നത് പ്രതിസന്ധിയായേക്കുമെന്നതിനാൽ അടിയന്തിര ചികിത്സ നൽകി. അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുത്തു.
ശ്വാസകോശവിഭാഗത്തിലെ ഡോ ഡി കെ മനോജ് , ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം ടി പി മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ചാൾസ് തോമസ്, ഡോ ബഷീർ മണ്ഡ്യൻ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ സംഘത്തിലുണ്ടായിരുന്നത്