കണ്ണൂര്‍: നഗരത്തിൽ പാറക്കണ്ടിയില്‍ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ശ്യാമള പറയുന്നത്. ശുചീകരണ തൊഴിലാളിയാണ് വീടിന്റെ ഉടമയായ ശ്യാമള. ഇവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തു നില്ക്കുന്ന സ്ഥലങ്ങളിലൊന്നാണ് പാറക്കണ്ടി. പോലീസ് സി സി ടി വി ദൃശ്യം പരിശോധിച്ചതിനെ തുടര്‍ന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
Also Read : പാലിൽ മായം കലർന്നുവെന്ന് ഉറപ്പാണ്, മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗം: മന്ത്രി ജെ ചിഞ്ചുറാണി
വീടിന് സമീപത്തേക്ക് ഒരാള്‍ ചൂട്ടുമായി വരുന്ന സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവയ്പ്പിനു പിന്നിലെ കാരണമെന്തെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തീവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടി പോലീസ് സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന് ആവശ്യപ്പെട്ടു.
തീപിടിത്തത്തില്‍ വീട് കത്തിനശിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും എരിഞ്ഞടങ്ങി. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്ന ശ്യാമളയെ അപായപ്പെടുത്തുന്നതിന് വേണ്ടിയാണ് പുലര്‍ച്ചെ ആസൂത്രിതമായി തീവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ടൗണ്‍ സി ഐ വിനുമോഹന്റെ നേതൃത്വത്തിലാണ് പോലീസ് കേസന്വേഷണം നടത്തുന്നത്.
Also Read : കല്ലു കൊണ്ടുള്ള ഇടിയിൽ തലയോട്ടി തകർന്നു; പ്രകോപനമായത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; യുവാവിനെ അടിച്ചു കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ
കണ്ണൂര്‍ നഗരമധ്യത്തിലുണ്ടായ തീവയ്പ്പ് പോലീസ് ഗൗരവകരമായാണ് കാണുന്നത്. വ്യക്തിപരമായ വൈരാഗ്യമാണോ തീവയ്പ്പിനു പിന്നിലെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്യാമളയുടെ വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. ശുചീകരണ തൊഴില്‍ ചെയ്തു ജീവിക്കുന്ന ശ്യാമള ഇപ്പോള്‍ വീടില്ലാതെ തെരുവിലായിരിക്കുകയാണ്.
Read Latest Local News and Malayalam News
Also Read : പാലിൽ മായം കലർന്നുവെന്ന് ഉറപ്പാണ്, മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗം: മന്ത്രി ജെ ചിഞ്ചുറാണി
വീടിന് സമീപത്തേക്ക് ഒരാള്‍ ചൂട്ടുമായി വരുന്ന സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവയ്പ്പിനു പിന്നിലെ കാരണമെന്തെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തീവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടി പോലീസ് സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന് ആവശ്യപ്പെട്ടു.
തീപിടിത്തത്തില്‍ വീട് കത്തിനശിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും എരിഞ്ഞടങ്ങി. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്ന ശ്യാമളയെ അപായപ്പെടുത്തുന്നതിന് വേണ്ടിയാണ് പുലര്‍ച്ചെ ആസൂത്രിതമായി തീവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ടൗണ്‍ സി ഐ വിനുമോഹന്റെ നേതൃത്വത്തിലാണ് പോലീസ് കേസന്വേഷണം നടത്തുന്നത്.
Also Read : കല്ലു കൊണ്ടുള്ള ഇടിയിൽ തലയോട്ടി തകർന്നു; പ്രകോപനമായത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; യുവാവിനെ അടിച്ചു കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ
കണ്ണൂര്‍ നഗരമധ്യത്തിലുണ്ടായ തീവയ്പ്പ് പോലീസ് ഗൗരവകരമായാണ് കാണുന്നത്. വ്യക്തിപരമായ വൈരാഗ്യമാണോ തീവയ്പ്പിനു പിന്നിലെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്യാമളയുടെ വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. ശുചീകരണ തൊഴില്‍ ചെയ്തു ജീവിക്കുന്ന ശ്യാമള ഇപ്പോള്‍ വീടില്ലാതെ തെരുവിലായിരിക്കുകയാണ്.
Read Latest Local News and Malayalam News