ആപ്പ്ജില്ല

'ഒന്നിച്ചിരുന്ന് പഠിപ്പിക്കുന്നത് സ്വയം ഭോ​ഗവും സ്വവർ​ഗ രതിയും, ഈ നാട് ഏങ്ങോട്ട് പോകുന്നു', വിവാദ പ്രസ്താവനയുമായി അബ്ദുൾ റഹ്മാൻ രണ്ടത്താണി

Abdul Rahman Randathani Controversy Speech: കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് അബ്ദുൾ റഹ്മാൻ രണ്ടത്താണി. യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയിലായിരുന്നു വിവാദ പരാമർശം.

Samayam Malayalam 13 Dec 2022, 2:44 pm
കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി മുൻ എംഎൽഎ യായ അബ്ദുറഹിമാൻ രണ്ടത്താണി. സര്‍ക്കാരിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ കണ്ണൂരിൽ വിവാദ പ്രസ്താവന നടത്തിയത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണി പറഞ്ഞത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
Samayam Malayalam Abdul Rahman Randathani
യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയിൽ അബ്ദുൾ റഹ്മാൻ രണ്ടത്താണി സംസാരിക്കുന്നു


Also Read: കണ്ണൂരിനെ ഞെട്ടിച്ചു കരുവന്നൂര്‍ മോഡല്‍ അഴിമതി; നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പണം കടത്തി, തട്ടിയത് ജ്യോതിഷിയെന്ന് ആരോപണം

യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം. 'വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,' എന്നും രണ്ടത്താണി പറഞ്ഞു.

Also Read: ചികിത്സയ്ക്ക് എത്തിയ ‍ഡോക്ടർക്ക് നേരെ അസഭ്യം പറച്ചിലും ഭീഷണിയും, ക്രിമിനൽ കേസ് പ്രതിക്ക് 'അലങ്കാരമായി' കാപ്പയും

വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്കാരം കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്ന് പറഞ്ഞ് പിന്നീട് രണ്ടത്താണി തന്റെ പ്രസംഗത്തെ ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്