ആപ്പ്ജില്ല

കെ എം ഷാജിക്കെതിരായ വധഭീഷണി: പ്രതി തേജസ് കീഴടങ്ങിയേക്കും

കെ എം ഷാജിക്കെതിരെ വധശ്രമത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി കീഴടങ്ങിയേക്കും. പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് ആണ് കേസിലെ പ്രതി.

Lipi 25 Oct 2020, 4:42 pm
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെ വധശ്രമത്തിനായി ഗൂഢാലോചന നടത്തിയ യുവാവ് കീഴടങ്ങിയേക്കും. കേസിലെ പ്രതിയായ പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് തലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ വളപട്ടണം പോലീസിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന.
Samayam Malayalam K M Shaji
കെ എം ഷാജി (ചിത്രം: Mumbai Mirror)


Also Read: കണ്ണൂരില്‍ കളിക്കുന്നതിനിടെ ഷാൾ കുടുങ്ങി ഏഴാം ക്ലാസുകാരൻ മരിച്ചു

കെ എം ഷാജിക്കെതിരായ വധശ്രമക്കേസിൽ പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസിനെയാണ് പ്രതിചേർത്തത്. ഇയാളുടെ ശബ്ദ സന്ദേശം പുറത്തായതിനെ തുടർന്നാണ് എംഎൽഎയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തത്. തേജസിനെ തെരഞ്ഞ് പോലീസ് പാപ്പിനിശേരിയിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ മുംബൈയിലേക്ക് കടന്നെന്നാണ് പോലീസ് നൽകുന്ന വിവരം.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, 2 യുവാക്കള്‍ അറസ്റ്റില്‍, സംഭവം കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത്undefined

ഗൾഫിൽ ജോലി ചെയ്യുന്ന തേജസ് കൊവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ നാട്ടിലേക്ക് വന്നിരുന്നു. മുംബൈയിൽ ഇയാളുടെ കുടുംബത്തിന് വസതിയുണ്ട്. ഫോൺ സന്ദേശം ചോർന്നതിനെ തുടർന്ന് അവിടേക്കാണ് പോയതെന്നാണ് സൂചന. ഇതിനിടെ ഷാജിക്കതിരെ ഗൂഢാലോചന നടന്നുവെന്നു പറയുന്ന ഫോൺ സന്ദേശത്തിലെ ശബ്ദം തൻ്റെ മകൻ്റേതാവാൻ സാധ്യതയുണ്ടെന്ന് പിതാവ് കുഞ്ഞിരാമൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഗൾഫിൽ കൂട്ടുകാരോടൊപ്പം മദ്യപിച്ച് പറഞ്ഞതാവാനാണ് സാധ്യതയെന്നും ഇതുവരെ തേജസ് ഒരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും കുഞ്ഞിരാമൻ പറഞ്ഞു.

Also Read: ഷഫ്‌നയുടെയും കുഞ്ഞിന്‍റെയും മരണം; നീതിക്കായി ഒരു കുടുംബത്തിന്‍റെ കാത്തിരിപ്പ് തുടരുന്നു, ജോസ് ഗിരി ആശുപത്രിയില്‍ നടന്നത് വന്‍ അനാസ്ഥ

കോളേജിൽ പഠിക്കുന്ന കാലയളവിൽ ഇടതു വിദ്യാർഥി പ്രസ്ഥാനവുമായി ബന്ധമുള്ള തേജസ് സമരങ്ങളിൽ പങ്കെടുത്തതിന് പ്രതിയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. എന്നാൽ താൻ പരാതിയിൽ നിന്നും പിന്മാറില്ലെന്ന് കെ എം ഷാജി എംഎൽഎ പ്രതികരിച്ചു. വധഭീഷണിയുള്ളതിനാൽ താൻ കുറെ കാലമായി പോലീസ് സംരക്ഷണത്തിലാണ്. വധഭീഷണിയുടെ ശബ്ദരേഖ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാൽ നിയമപരമായ നടപടികൾ തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.



കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്