ആപ്പ്ജില്ല

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെ സ്ഥലം മാറ്റി

കണ്ണൂരിലെ പാനൂരിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.

Lipi 10 Sept 2020, 4:40 pm
കണ്ണൂർ: ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ചികിത്സ കിട്ടാതെ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി. കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതിയിൽ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. നവ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസറോട് നടപടിയെടുക്കാനാവശ്യപ്പെടുകയായിരുന്നു.
Samayam Malayalam Panoor Child Death
പ്രതീകാത്മക ചിത്രം


Also Read: 'ഈ മനുഷ്യൻ വേണേല്‍ സുചിക്കുഴലിലൂടെ ഒട്ടകത്തെയും കയറ്റി വിടും'; ഡ്രൈവർ ബിജുവിന്‍റെ സൂഷ്മതയ്ക്ക് അനുമോദന പ്രവാഹം

പാനൂർ പോലിസ് സ്റ്റേഷനു പിറകിലുള്ള മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഗർഭിണിയായ സമീറയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടന്നിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പാനൂര്‍ പിഎച്ച്സിയില്‍ ചെന്നു വിളിച്ചെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്ന് കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് ഡോക്ടറും ബന്ധുക്കളും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി.

Also Read: എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: 3 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബഹളം കേട്ട് ആശുപത്രിയിലെത്തിയ പോലീസ്, ഫയര്‍ ഫോഴ്‌സ് അധികൃതർ ആവശ്യപ്പെട്ടിട്ടും കൊവിഡ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസവിച്ച സ്ത്രീയുടെ വീട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ തയാറായില്ല. ഉടൻ സമീപത്തെ ക്ലിനിക്കില്‍ നിന്നും നഴ്സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ മണ്ഡലത്തിൽ നടന്ന സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: പരിശോധിക്കാന്‍ ഡോക്ടര്‍ എത്തിയില്ല; പാനൂരില്‍ നവജാത ശിശു മരിച്ചു


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്