ആപ്പ്ജില്ല

മലം കലക്കി വീട്ടിന് മുന്നിലൊഴിക്കും, മകനെ കുട്ടിച്ചാത്തനെന്നു വിളിക്കും, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല, അയല്‍വാസിയുടെ ആഭിചാരക്രിയകള്‍ കാരണം കണ്ണീര് കുടിക്കുന്നത് മറ്റൊരു കുടുംബം

. ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരം എല്ലാവെള്ളിയാഴ്ച്ചയും പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്‍ക്കുന്ന സൈനബയും മക്കളും മലം ബക്കറ്റില്‍ കലക്കി കുഴമ്പുരൂപത്തിലാക്കി അവരുടെ വീടിനു മുന്‍പിലെ റോഡിലേക്ക് ഒഴിക്കുകയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ചെടിചട്ടിയും കസേരകളുംതകര്‍ത്തുവെന്നും സനില പറയുന്നു.

Samayam Malayalam 17 Oct 2022, 10:30 pm
അഞ്ചക്കരണ്ടി:കണ്ണൂര്‍ജില്ലയിലെ ചക്കരക്കല്‍ആനേനിമെട്ടിയില്‍ അയല്‍വാസികള്‍ അനുഷ്ഠിക്കുന്ന ആഭിചാരക്രിയ ചെയ്യുന്നതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഒരുകുടുംബം നരകയാതന അനുഭവിക്കുന്നതായി പരാതി. ചക്കരക്കല്‍ ആനേനി മെട്ടയിലെ ഗള്‍ഫുകാരനായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യം ചിഹ്‌നമായി മാറിയത്. തൊട്ടരികിലെ പഞ്ചായത്ത് റോഡിനു അപ്പുറം താമസിക്കുന്ന സൈനബയും മകളും മകനുമടങ്ങുന്ന കുടുംബമാണ് ഇവരെ കഴിഞ്ഞ പത്തുവര്‍ഷമായി ദ്രോഹിക്കുന്നത്.
Samayam Malayalam another family is in tears because of their neighbors witchcraft
മലം കലക്കി വീട്ടിന് മുന്നിലൊഴിക്കും, മകനെ കുട്ടിച്ചാത്തനെന്നു വിളിക്കും, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല, അയല്‍വാസിയുടെ ആഭിചാരക്രിയകള്‍ കാരണം കണ്ണീര് കുടിക്കുന്നത് മറ്റൊരു കുടുംബം


ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും എതിര്‍കക്ഷി സ്ത്രീയും മകളുമായതിനാല്‍ നടപടിയെടുക്കുന്നില്ലെന്നാണ് സനില പറയുന്നത്.
ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. വിദ്യാര്‍ത്ഥികളായ മകനും മകളും അടങ്ങുന്നതാണ് കുടുംബം. ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരം എല്ലാവെള്ളിയാഴ്ച്ചയും പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്‍ക്കുന്ന സൈനബയും മക്കളും മലം ബക്കറ്റില്‍ കലക്കി കുഴമ്പുരൂപത്തിലാക്കി അവരുടെ വീടിനു മുന്‍പിലെ റോഡിലേക്ക് ഒഴിക്കുകയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ചെടിചട്ടിയും കസേരകളുംതകര്‍ത്തുവെന്നും സനില പറയുന്നു.

​മകനെ കുട്ടിച്ചാത്തനെന്ന് വിളിച്ചു


കോളേജില്‍ പോകുന്ന തന്റെ മകനെ കുട്ടിച്ചാത്തനെന്നു വിളിക്കുകയും കിണറ്റില്‍തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതി. പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി പരിശോധന നടത്തിയെങ്കിലും നടപടിയെടുത്തില്ല. വീട്ടില്‍ സിസിടിവി ക്യാമറവെച്ചപ്പോള്‍ അല്‍പം ശമനമുണ്ടായെങ്കിലും പിന്നീട് പൂര്‍വാധികം ശക്തിയായി തുടരാകയാണെന്നും ശിവപ്രസാദിന്റെ ഭാര്യ ഷനിലപറയുന്നു. ഷനിലയ്ക്കും അയല്‍വാസികള്‍ക്കും ഭക്ഷണം കഴിക്കാന്‍ പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ കെ ലോഹിതാക്ഷന്റെ നിര്‍ദ്ദേശപ്രകാരം പൊലിസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നു ഷനിലയുടെ സഹോദരന്‍ പറയുന്നു.

​കുട്ടികൾ മനോവിഷമത്തിൽ

അയല്‍വാസികളുടെ ആഭിചാരക്രിയകള്‍ കാരണം ഷനിലയുടെ മൂന്നാംക്‌ളാസുകാരിയായ മകള്‍ കടുത്ത മനോവിഷമത്തിലാണ്. അഞ്ചരക്കണ്ടി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഇവരെ പരിശോധിച്ചു മനോവൈകൃതമുള്ളതായി കണ്ടെത്തിയതായി സൂചനയുണ്ട്. നാട്ടില്‍ മറ്റാരുമായി ബന്ധമില്ലാതെയാണ് സൈനബയുടെ കുടുംബം കഴിയുന്നത്. പള്ളികമ്മിറ്റിയില്‍ പരാതി നല്‍കിയതിന്റെ ഭാഗമായി ഭാരവാഹികള്‍ ഇടപെട്ടുവെങ്കിലും പ്രശ്‌നംപരിഹരിക്കപ്പെട്ടില്ല. ഷനിലയുടെ പരാതിയില്‍ നിരവധി തവണ പൊലിസ് പിടികൂടിയെങ്കില്‍ ഇവരെ വെറുതെ വിടുകയായിരുന്നു. വീടുവിറ്റു പോകുന്നതുവരെ ദോഷം മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സൈനബ പോലീസിനോട് പറഞ്ഞത്.

​മുഖ്യമന്ത്രിക്ക് പരാതി നൽകും

എന്നാല്‍ ആരെങ്കിലും ഇങ്ങനെ തുനിഞ്ഞിറങ്ങി എന്തെങ്കിലും ചെയ്താല്‍ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവരെ പിടിച്ചുകെട്ടി എവിടേക്കും കൊണ്ടു പോവാന്‍ കഴിയില്ലെന്നും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എകെ ലോഹിതാക്ഷന്‍ പറഞ്ഞു. ആരോഗ്യവകുപ്പും പഞ്ചായത്തും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിനായി ജില്ലാകലകടര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസംമുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഷനിലപറഞ്ഞു.

​ഭീഷണിപ്പെടുത്തുന്നെന്നും പരാതി


സൈനബ തനിക്കെതിരെ അസഭ്യം പറയുന്നതായും തന്നെ കിണറ്റില്‍ തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതായും ഷനിലയുടെ മകനും പരാതിപ്പെട്ടു. കുട്ടിച്ചാത്തന്‍ എന്നാണ് തന്നെ ഇവര്‍ അസഭ്യം പറഞ്ഞു വിളിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിപറയുന്നത്. ഏതോ മന്ത്രവാദിപറഞ്ഞതു പ്രകാരമാണ് ഇവര്‍ ആഭിചാര ക്രിയകള്‍ ചെയ്യുന്നതെന്നാണ് നാട്ടുകാര്‍സംശയിക്കുന്നത്. വീടിനുചുറ്റും മഞ്ഞള്‍ വെള്ളവും ഒഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ നാളെ ഇവര്‍ ഷനിലയുടെ കുടുംബത്തെയും മറ്റുള്ളവരെയും അക്രമിക്കുമോയെന്ന ഭയവും ഇവര്‍ക്കുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്