ആപ്പ്ജില്ല

ഓമ്നിയിലെത്തി നാലംഗ സംഘം, സ്‌കൂളില്‍ പോകവെ 15കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സിസിടിവി പരിശോധിച്ച് അന്വേഷണം

കെഎല്‍ 14 രജിസ്‌ട്രേഷനുളള മാരുതി ഓമ്‌നിയിലെത്തിയ നാലംഗ സംഘമാണ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 2 Aug 2023, 3:44 pm
കണ്ണൂര്‍: ആലുവയില്‍ അഞ്ചുവയസുകാരി അതിദാരുണമായി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ ജനങ്ങളില്‍നിന്ന് മാറുന്നതിന് മുന്‍പെ 15കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. കാറില്‍ എത്തിയ നാലംഗ സംഘമാണ് ബുധനാഴ്ച്ച രാവിലെ 9.10ന് സ്‌കൂളിലേക്ക് പോകുന്ന കുട്ടിയെ ഇടവഴിയില്‍ വെച്ച് കാറില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്. ഇതിനിടെ ഇവരില്‍നിന്ന് കുട്ടി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.
Samayam Malayalam noname


Also Read: അഫ്സാന കുട്ടികളെ മർദ്ദിച്ചു, അത് ചോദ്യം ചെയ്ത നൗഷിദിനെ സുഹൃത്തുക്കളുമായി ചേർന്ന് മർദ്ദിച്ചു, പരാതിയിൽ അന്വേഷണവുമായി പോലീസ്

വീട്ടില്‍ തിരിച്ചെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. കെഎല്‍ 14 രജിസ്‌ട്രേഷനുളള മാരുതി ഓമ്‌നിയിലെത്തിയ സംഘമാണ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. കുഞ്ഞിപ്പളളി ടൗണിലും പരിസരത്തും സിസിടിവി ക്യാമറകളുണ്ട്. പൊതുവെ രാവിലെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കുഞ്ഞിപ്പളളി ബസാറിലും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. ആലുവയില്‍ അഞ്ചുവയസുകാരി ഇതരസംസ്ഥാന തൊഴിലാളിയാല്‍ അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുളള അതിക്രമം തടയാന്‍ പോലീസ് ജാഗ്രത പാലിക്കുകയാണ്. ഓരോ സ്‌കൂളുകളും കേന്ദ്രീകരിച്ചു ജാഗ്രതാസമിതികളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read: അഞ്ചുമിനുട്ടില്‍ അല്‍ഫാം കിട്ടണം; ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കി യുവാക്കള്‍

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്