കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ പണം തട്ടിയെന്ന വാർത്തയിൽ വികാരാധീനനായി പ്രതികരിച്ച് കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. നേരത്തെ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് ജനാർദ്ദനൻ. ബീഡി തെറുത്ത സാമ്പാദിച്ച രണ്ട് ലക്ഷം രൂപയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ പണം സ്വന്തമാക്കിയ വാർത്തയോട് പ്രതികരിച്ച ജനാർദ്ദനൻ ആലോചിക്കുമ്പോൾ തന്നെ ചത്താൽ മതിയെന്ന് തോന്നുന്നെന്നാണ് പറഞ്ഞത്. എങ്ങനെ കഴിയുന്നു ഈ മനുഷ്യന്മാർക്കെല്ലാം എന്ന് ചോദിച്ചുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു ജനാർദ്ദനൻ. "രാഷ്ട്രീയം നോക്കിയിട്ടാണോ കൊറോണ വന്നത്. കോടീശ്വരന്മാർ വരെ കൊറോണ വന്ന് മരിച്ചില്ലേ. അവർ ഈ കോടികൾ അവസാനം കൊണ്ട് പോയിരുന്നോ? ആലോചിക്കുമ്പോൾ തന്നെ ഇപ്പോൾ ചത്താൽ മതി എന്ന് തോന്നിപ്പോകുന്നു." ജനാർദ്ദനൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ലെന്നും ജനാർദ്ദനൻ പറയുന്നു. ആ സമയത്ത് അത് കൊടുത്തേ പറ്റൂ. തട്ടിപ്പ് നടത്തിയവർ ഒരു തരത്തിലും ദയ അർഹിക്കുന്നില്ല. ഇതിൽ രാഷ്ട്രീയം നോക്കിയിട്ട് കാര്യമില്ല. തെറ്റിനെ വിമർശിക്കുകയാണ് വേണ്ടതെന്നും ജനാർദനൻ കൂട്ടിച്ചേർത്തു.
നേരത്തെ വാക്സിൻ ചലഞ്ച് സമയത്തായിരുന്നു തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ ജനാർദ്ദനൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തത്. ഇതിന് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനാർദ്ദനന് ക്ഷണം ലഭിച്ചിരുന്നു.
അതേസമയം ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
അനർഹർ സഹായം നേടിയെടുക്കുന്നെന്ന പരാതിയെത്തുർന്നാണ് ഇക്കാര്യത്തിൽ അന്വേഷണത്തിന് വിജലൻസിന് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ലെന്നും ജനാർദ്ദനൻ പറയുന്നു. ആ സമയത്ത് അത് കൊടുത്തേ പറ്റൂ. തട്ടിപ്പ് നടത്തിയവർ ഒരു തരത്തിലും ദയ അർഹിക്കുന്നില്ല. ഇതിൽ രാഷ്ട്രീയം നോക്കിയിട്ട് കാര്യമില്ല. തെറ്റിനെ വിമർശിക്കുകയാണ് വേണ്ടതെന്നും ജനാർദനൻ കൂട്ടിച്ചേർത്തു.
നേരത്തെ വാക്സിൻ ചലഞ്ച് സമയത്തായിരുന്നു തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ ജനാർദ്ദനൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തത്. ഇതിന് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനാർദ്ദനന് ക്ഷണം ലഭിച്ചിരുന്നു.
അതേസമയം ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
അനർഹർ സഹായം നേടിയെടുക്കുന്നെന്ന പരാതിയെത്തുർന്നാണ് ഇക്കാര്യത്തിൽ അന്വേഷണത്തിന് വിജലൻസിന് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.