കണ്ണൂര്‍: താനൂരില്‍ വിനോദസഞ്ചാരബോട്ടുമറിഞ്ഞു ഇരുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടും പാഠം പഠിക്കാതെ വടക്കെമലബാറിലെ വിനോദസഞ്ചാര മേഖല. മയ്യഴി പുഴയുടെ കൈവഴിയായ മോന്താല്‍ പുഴയില്‍ നടക്കുന്ന കയാക്കിങും ബോട്ട് റൈസിങും അങ്ങേയേറ്റം അപകകരമായി നടക്കുമ്പോഴും നിയന്ത്രിക്കാന്അധികൃതര് തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. Also Read: യുഡിഎഫിനെ നാണം കെടുത്തി, പികെ രാഗേഷും കൂട്ടരും ഇനി പാർട്ടിക്ക് പുറത്ത്, കണ്ണൂരിൽ വീണ്ടും പ്രതിസന്ധിയിലായി കോൺഗ്രസ്
ഒരു ദുരന്തത്തിന് കാത്തുനില്ക്കുകയോണോ അധികൃതരെന്നാണ് ഇവര്‍ ചോദിക്കുന്നത്. കൊച്ചുകുട്ടികള്‍ വരെ ബോട്ടു റൈസും കയാക്കിങും ആഴമുളളപുഴയുടെ ഭാഗത്തു നിന്നും നടത്തുന്നത് പേടിപ്പെടുത്തുന്ന കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മോന്താല്‍ പുഴയില്‍ കയാക്കിങ് നടത്തിയത് ഒരു കൊച്ചുകുട്ടിയാണ്. കുടുംബത്തോടൊപ്പമെത്തുന്ന വിനോദസഞ്ചാരികള്‍ വളരെ സുരക്ഷിതമാണ് മോന്താല്‍ പുഴയിലെ ജലകേളിയാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ഇവിടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.
വേണ്ടത്ര ലൈഫ് ഗാര്‍ഡുമാരോ ജാക്കറ്റുകളോയില്ലാതെ മോന്താല്‍ പുഴയില്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകപരിശോധന നടക്കുകയും ഒട്ടേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലടക്കം ബോട്ടുസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
ഒരു ദുരന്തത്തിന് കാത്തുനില്ക്കുകയോണോ അധികൃതരെന്നാണ് ഇവര്‍ ചോദിക്കുന്നത്. കൊച്ചുകുട്ടികള്‍ വരെ ബോട്ടു റൈസും കയാക്കിങും ആഴമുളളപുഴയുടെ ഭാഗത്തു നിന്നും നടത്തുന്നത് പേടിപ്പെടുത്തുന്ന കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മോന്താല്‍ പുഴയില്‍ കയാക്കിങ് നടത്തിയത് ഒരു കൊച്ചുകുട്ടിയാണ്. കുടുംബത്തോടൊപ്പമെത്തുന്ന വിനോദസഞ്ചാരികള്‍ വളരെ സുരക്ഷിതമാണ് മോന്താല്‍ പുഴയിലെ ജലകേളിയാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ഇവിടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.
വേണ്ടത്ര ലൈഫ് ഗാര്‍ഡുമാരോ ജാക്കറ്റുകളോയില്ലാതെ മോന്താല്‍ പുഴയില്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകപരിശോധന നടക്കുകയും ഒട്ടേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലടക്കം ബോട്ടുസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.