കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയിലെ അഴീക്കോട് സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്ഷേത്ര ദര്‍ശനത്തിനു പോയ വിദ്യാര്‍ഥി കാല് കഴുകുന്നതിനിടെ കുളത്തില്‍ വീണു മരിച്ചു. അഴീക്കല്‍ പൊയ്ത്തുംകടവ് ചേരിക്കല്‍ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ചെറിയാണ്ടി വീട്ടില്‍ യാദവ് (14) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മഹേഷ്-ദില്‍ന ദമ്പതികളുടെ മകനാണ്.
ബുധനാഴ്ച്ച വൈകുന്നേരം ആറോടെ ഓലാടത്താഴെ അയ്യന്‍കോവില്‍ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. യാദവ് കാല്‍വഴുതി കുളത്തില്‍ വീണതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് യാദവിനെ കുളത്തില്‍ നിന്നു പുറത്തെടുത്തത്.
ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സഹോദരി: വൈഗ (വിദ്യാര്‍ഥിനി, രാമജയം യുപി സ്കൂള്‍).വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ബുധനാഴ്ച്ച വൈകുന്നേരം ആറോടെ ഓലാടത്താഴെ അയ്യന്‍കോവില്‍ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. യാദവ് കാല്‍വഴുതി കുളത്തില്‍ വീണതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് യാദവിനെ കുളത്തില്‍ നിന്നു പുറത്തെടുത്തത്.
ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സഹോദരി: വൈഗ (വിദ്യാര്‍ഥിനി, രാമജയം യുപി സ്കൂള്‍).വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ