കണ്ണൂർ: ആളുകൾ നോക്കി നിൽക്കവെ കാറ്റിലും മഴയിലും കടമുറി തകർന്നുവീണു. ഉഗ്രശബ്ദം കേട്ട് കടയിലുണ്ടായിരുന്ന കടക്കാരൻ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്ത മൊഴിവായി. ചക്കരക്കൽ ബാവോട് ചിറമ്മൽ ചന്ദ്രൻറെ കടയാണ് തകർന്നത്.
ചായക്കടയ്ക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും ചന്ദ്രൻ കച്ചവടം ചെയ്തിരുന്ന കടയാണിത്. ശക്തമായ കാറ്റിൽ കട പൂർണമായും പുറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കടയുടെ മുൻവശത്തെ വരാന്തയിൽ നിൽക്കുന്നതിനാൽ കച്ചവടക്കാരനായ ചന്ദ്രനും മറ്റുള്ളവരും അപകടം കൂടാതെ രക്ഷപ്പെട്ടു.
Also Read: പ്രതിയുടെ അകൗണ്ടിൽ നിന്ന് പോലീസുകാരൻ പണം കവർന്ന കേസിൽ വമ്പൻ ട്വിസ്റ്റ്!
കടയുടെ അകത്തുണ്ടായിരുന്ന മുഴുവൻ പലചരക്ക് സാധനങ്ങളും ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വയൽ കരയോട് ചേർന്നു നിൽക്കുന്ന കടയാണിത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓടിട്ട ഇരുനില കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ 32 വർഷമായി ചന്ദ്രൻ ഇവിടെ കച്ചവടം നടത്തി വരികയാണ്. കൊവിഡായതിനാൽ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നുവെന്നും നഷ്ടപ്പെട്ടവയിൽ കഴിഞ്ഞ ദിവസമിറക്കിയ ഇരുപത്തായ്യിരം രൂപയുടെ പലചരക്ക് സാധനങ്ങളും ഉണ്ടായിരുന്നുവെന്ന് ചന്ദ്രൻ പറഞ്ഞു.
ചായക്കടയ്ക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും ചന്ദ്രൻ കച്ചവടം ചെയ്തിരുന്ന കടയാണിത്. ശക്തമായ കാറ്റിൽ കട പൂർണമായും പുറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കടയുടെ മുൻവശത്തെ വരാന്തയിൽ നിൽക്കുന്നതിനാൽ കച്ചവടക്കാരനായ ചന്ദ്രനും മറ്റുള്ളവരും അപകടം കൂടാതെ രക്ഷപ്പെട്ടു.
Also Read: പ്രതിയുടെ അകൗണ്ടിൽ നിന്ന് പോലീസുകാരൻ പണം കവർന്ന കേസിൽ വമ്പൻ ട്വിസ്റ്റ്!
കടയുടെ അകത്തുണ്ടായിരുന്ന മുഴുവൻ പലചരക്ക് സാധനങ്ങളും ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വയൽ കരയോട് ചേർന്നു നിൽക്കുന്ന കടയാണിത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓടിട്ട ഇരുനില കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ 32 വർഷമായി ചന്ദ്രൻ ഇവിടെ കച്ചവടം നടത്തി വരികയാണ്. കൊവിഡായതിനാൽ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നുവെന്നും നഷ്ടപ്പെട്ടവയിൽ കഴിഞ്ഞ ദിവസമിറക്കിയ ഇരുപത്തായ്യിരം രൂപയുടെ പലചരക്ക് സാധനങ്ങളും ഉണ്ടായിരുന്നുവെന്ന് ചന്ദ്രൻ പറഞ്ഞു.