ആപ്പ്ജില്ല

ന്യൂമാഹിയിലെ ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; നാലു പേർക്കെതിരെ കേസ്

ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക വ്യാജ പ്രചരണത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലിസ് കേസെടുത്തു. ആരോഗ്യപ്രവർത്തക അപകടനില തരണം ചെയ്തു.

Lipi 2 Jun 2020, 10:26 am
കണ്ണൂര്‍: ന്യൂമാഹിയിൽ വ്യാജ സോഷ്യൽ മീഡിയ പ്രചാരണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ആരോഗ്യപ്രവർത്തക അപകടനില തരണം ചെയ്തതായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ന്യൂ മാഹി പോലിസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തു. ഇതുപ്രകാരം ആത്മഹത്യാ പ്രേരണാകുറ്റത്തിന് മയ്യഴിയിലെ നാലു പൊതുപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Samayam Malayalam കേസ്


ക്വാറൻ്റൈൻ ലംഘിച്ചെന്ന് ആരോപിച്ച് ആരോഗ്യപ്രവർത്തകയെ മാനസികമായി പീഡിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ആത്മഹത്യാശ്രമം നടത്തിയത്. രക്തസമ്മര്‍ദ്ദം കുറയാനുള്ള 20 ഗുളികകള്‍ വിഴുങ്ങി ജീവനൊടുക്കാനായിരുന്നു ശ്രമം.

Also Read: പ്രളയത്തെ നേരിടാൻ പഴശി ഡാം; ഇന്ന് ഷട്ടറുകൾ തുറക്കും! ജാഗ്രതാ നിർദ്ദേശം

ബെംഗളൂരുവില്‍ നിന്ന് ഈ മാസം 19 ന് വന്ന സഹോദരി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യപ്രവര്‍ത്തക അടുത്തിടപഴകിയെന്നും ഇവരെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ്, ബിജെപി പ്രാദേശിക നേതൃത്വത്തിൻ്റെ ആവശ്യം. ഇവര്‍ക്ക് സമ്പര്‍ക്കമില്ലെന്നും ക്വാറൻ്റൈൻ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.

Also Read: കൊവിഡ് പകരുമോയെന്ന ഭീതി, കുമ്പളയില്‍ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞ 20 നാട്ടുകാര്‍ക്കെതിരെ കേസ്

കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മര്‍ദ്ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൊവിഡ് തുടങ്ങിയത് മുതല്‍ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവര്‍ത്തകന്‍ അപവാദ പ്രചാരണം നടത്തിയെന്ന് വാട്‌സാപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കുറിപ്പില്‍ പൊതു പ്രവര്‍ത്തകനടക്കം നാല് പേരായിരിക്കും മരിച്ചാല്‍ ഉത്തരവാദികളെന്നും പരാമർശിക്കുന്നുണ്ട്.

Also Read: 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; സജീര്‍ ഇവിടെയുണ്ട്, വാട്‌സാപ്പ് ഗ്രൂപ്പിന് നന്ദി പറഞ്ഞ് കുടുംബം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്