കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കാപ്പ തടവുകാര്‍ തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാത്രി കാപ്പ തടവുകാരനായ തൃശൂര്‍ സ്വദേശി തീക്കാറ്റ് സാജന്‍ മറ്റൊരു കാപ്പ തടവുകാരനായ എറണാകുളം സ്വദേശി അമലിനെ വടിയെടുത്ത് അടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ്, മൊബൈല്‍ ഫോണ്‍ കേസുകള്‍ക്ക് പുറമേ തടവുകാരുടെ കൈയ്യാങ്കളിയും പതിവായി മാറുന്നത് സുരക്ഷാഭീഷണിയുയയര്‍ത്തുന്നുണ്ട്.
ഓട്ടോറിക്ഷയില്‍ ജയിലനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ച്ച തെളിഞ്ഞതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് സാജനെ ഒരുമാസം മുന്‍പ് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പകരം മറ്റൊരാളെ ഇതുവരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സഹതടവുകാരെ മര്‍ദ്ദിച്ച തീക്കാറ്റ് സാജന്‍ കഴിഞ്ഞ മാസം ഒന്‍പതിന് ജയിലിലുണ്ടായ മറ്റൊരു കേസിലും പ്രതിയാണ്. അന്ന് സാജന്റെ കൈയ്യില്‍ ഫോണുണ്ടെന്ന വിവരം മറ്റൊരു തടവുകാരന്‍ ജയില്‍ അധികൃതരോട് പറഞ്ഞവെന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശികളായ കാപ്പ തടവുകാരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.
മുടിവെട്ടുന്ന തര്‍ക്കത്തെ ചൊല്ലിയാണ് കാപ്പ തടവുകാര്‍ ബി.ജെ.പി പ്രവര്‍ത്തകനും ജയിലിലെ ബാര്‍ബറുമായ പ്രമോദിനെ മര്‍ദ്ദിച്ചത്. ഇതു ചോദിക്കാന്‍ വന്ന ബി.ജെ.പി പ്രവര്‍ത്തകരുമായാണ് സംഘഷമുണ്ടായത്. തൃശൂരില്‍ നിന്നും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുണ്ടാ,ക്വട്ടേഷന്‍ സംഘവും രാഷ്ട്രീയ തടവുകാരുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ വെല്ലുവിളിയുമായി പരസ്പരം ചേരിതിരിഞ്ഞ് മര്‍ദ്ദനമഴിച്ചുവിട്ടത്. തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ജയില്‍വകുപ്പിന് തലവേദനയായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ മൗനം പാലിക്കുകയാണ്. എഴുപതിലേറെ കാപ്പ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. ഹര്‍ത്താല്‍, അക്രമകേസുകളില്‍ പ്രതികളായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ താമസിക്കുന്ന ആറാം ബ്ലോക്കിനടുത്തുവെച്ചു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത് വിവാദമായിരുന്നു.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഓട്ടോറിക്ഷയില്‍ ജയിലനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ച്ച തെളിഞ്ഞതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് സാജനെ ഒരുമാസം മുന്‍പ് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പകരം മറ്റൊരാളെ ഇതുവരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സഹതടവുകാരെ മര്‍ദ്ദിച്ച തീക്കാറ്റ് സാജന്‍ കഴിഞ്ഞ മാസം ഒന്‍പതിന് ജയിലിലുണ്ടായ മറ്റൊരു കേസിലും പ്രതിയാണ്. അന്ന് സാജന്റെ കൈയ്യില്‍ ഫോണുണ്ടെന്ന വിവരം മറ്റൊരു തടവുകാരന്‍ ജയില്‍ അധികൃതരോട് പറഞ്ഞവെന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശികളായ കാപ്പ തടവുകാരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.
മുടിവെട്ടുന്ന തര്‍ക്കത്തെ ചൊല്ലിയാണ് കാപ്പ തടവുകാര്‍ ബി.ജെ.പി പ്രവര്‍ത്തകനും ജയിലിലെ ബാര്‍ബറുമായ പ്രമോദിനെ മര്‍ദ്ദിച്ചത്. ഇതു ചോദിക്കാന്‍ വന്ന ബി.ജെ.പി പ്രവര്‍ത്തകരുമായാണ് സംഘഷമുണ്ടായത്. തൃശൂരില്‍ നിന്നും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുണ്ടാ,ക്വട്ടേഷന്‍ സംഘവും രാഷ്ട്രീയ തടവുകാരുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ വെല്ലുവിളിയുമായി പരസ്പരം ചേരിതിരിഞ്ഞ് മര്‍ദ്ദനമഴിച്ചുവിട്ടത്. തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ജയില്‍വകുപ്പിന് തലവേദനയായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ മൗനം പാലിക്കുകയാണ്. എഴുപതിലേറെ കാപ്പ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. ഹര്‍ത്താല്‍, അക്രമകേസുകളില്‍ പ്രതികളായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ താമസിക്കുന്ന ആറാം ബ്ലോക്കിനടുത്തുവെച്ചു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത് വിവാദമായിരുന്നു.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം