കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീയിട്ടതിനെ തുടർന്ന് വീണുമരിച്ചവരുടെ
കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്ത്, മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്ക് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എിഡിജിപി എം ആർ അജിത് കുമാർ, റേഞ്ച് ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരും ഉണ്ടായിരുന്നു.
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഈ മാസം രണ്ടിന് നടന്ന അതിദാരുണ സംഭവത്തിലാണ് രണ്ടു വയസുകാരിക്കടക്കം മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മട്ടന്നൂർ പാലോട്ടുപളളി സ്വദേശിനിയായ റഹ്മത്ത് (44), റഹ്മത്തിൻ്റെ സഹോദരിയുടെ മകൾ ഷഹല (2), കൊടോളിപ്പുറത്തെ മത്സ്യവ്യാപാരി കെ പി നൗഫിക്ക് (38) എന്നിവരാണ് മരണപ്പെട്ടത്. ഓടുന്ന ട്രെയിനിൽ തീവെച്ചതോടെ വണ്ടിയിൽനിന്നു റെയിൽവേ ട്രാക്കിലേക്ക് പ്രാണരക്ഷാർഥം ചാടിയതാണ് മരണത്തിന് കാരണമായത്.
അതിനിടെ, സംഭവത്തിൽ പിടിയിലായ ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി (30) ക്കെതിരെ റെയിൽവേ പോലീസ് കൊലക്കുറ്റം ചുമത്തി. പ്രതിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. കരൾ സംബന്ധമായ അസുഖം കണ്ടെത്തിയതോടെ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോഴിക്കോട് സിജെഎം ഒന്നാം കോടതി മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്. അതേസമയം ഷാറൂഖിന് ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
Read Latest Local News and Malayalam News
കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്ത്, മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്ക് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഈ മാസം രണ്ടിന് നടന്ന അതിദാരുണ സംഭവത്തിലാണ് രണ്ടു വയസുകാരിക്കടക്കം മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മട്ടന്നൂർ പാലോട്ടുപളളി സ്വദേശിനിയായ റഹ്മത്ത് (44), റഹ്മത്തിൻ്റെ സഹോദരിയുടെ മകൾ ഷഹല (2), കൊടോളിപ്പുറത്തെ മത്സ്യവ്യാപാരി കെ പി നൗഫിക്ക് (38) എന്നിവരാണ് മരണപ്പെട്ടത്. ഓടുന്ന ട്രെയിനിൽ തീവെച്ചതോടെ വണ്ടിയിൽനിന്നു റെയിൽവേ ട്രാക്കിലേക്ക് പ്രാണരക്ഷാർഥം ചാടിയതാണ് മരണത്തിന് കാരണമായത്.
അതിനിടെ, സംഭവത്തിൽ പിടിയിലായ ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി (30) ക്കെതിരെ റെയിൽവേ പോലീസ് കൊലക്കുറ്റം ചുമത്തി. പ്രതിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. കരൾ സംബന്ധമായ അസുഖം കണ്ടെത്തിയതോടെ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോഴിക്കോട് സിജെഎം ഒന്നാം കോടതി മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്. അതേസമയം ഷാറൂഖിന് ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
Read Latest Local News and Malayalam News