കണ്ണൂര്‍: കൂടാളി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി മനോഹരനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. വാര്‍ഡിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് മനോഹരനെ ഒരു സംഘം സിപിഎം പ്രവർത്തകർ മർദിച്ചത്.
മനോഹരന്റെ കാര്‍ അക്രമികള്‍ തകര്‍ത്തു. സിപിഎമ്മിന് വന്‍ സ്വാധീനമുള്ള വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തതിന്റെ വൈരാഗ്യം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് മനോഹരന് പറഞ്ഞു. 47 വര്‍ഷമായി സിപിഎം ജയിച്ച വാര്‍ഡാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, നേതൃത്വത്തിന് പങ്കില്ലെന്നും പാര്‍ട്ടി അനുഭാവികള്‍ നടത്തിയ അക്രമം ആകാമെന്നുമാണ് സിപിഎം വിശദീകരണം.
മനോഹരന്റെ പരാതിയില്‍ നാല് സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയാട് സ്വദേശികളായ കൊവുമ്മല്‍ വിജേഷ്, സായൂജ് ഉള്‍പ്പടെ നാലുപേരെയാണ് പിടികൂടിയത്. ഇവരെ നിസാര കുറ്റങ്ങള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
മനോഹരന്റെ കാര്‍ അക്രമികള്‍ തകര്‍ത്തു. സിപിഎമ്മിന് വന്‍ സ്വാധീനമുള്ള വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തതിന്റെ വൈരാഗ്യം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് മനോഹരന് പറഞ്ഞു. 47 വര്‍ഷമായി സിപിഎം ജയിച്ച വാര്‍ഡാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, നേതൃത്വത്തിന് പങ്കില്ലെന്നും പാര്‍ട്ടി അനുഭാവികള്‍ നടത്തിയ അക്രമം ആകാമെന്നുമാണ് സിപിഎം വിശദീകരണം.
മനോഹരന്റെ പരാതിയില്‍ നാല് സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയാട് സ്വദേശികളായ കൊവുമ്മല്‍ വിജേഷ്, സായൂജ് ഉള്‍പ്പടെ നാലുപേരെയാണ് പിടികൂടിയത്. ഇവരെ നിസാര കുറ്റങ്ങള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.