തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കല്ലിങ്കൽ പത്മനാഭനെ പാർട്ടി പുറത്താക്കിയതോടെ സിപിഎം തങ്ങളുടെ കൂടെ കൂട്ടുന്നതിനായി അണിയറ നീക്കങ്ങൾ ശക്തമാക്കി. തളിപ്പറമ്പിലെ പ്രമുഖ കോൺഗ്രസ് നേതാവായ പത്മനാഭനും അദ്ദേഹത്തിൻ്റെ കൂടെയുള്ളവരും പാർട്ടിയിലേക്ക് വരുന്നത് തളിപ്പറമ്പ് നഗരസഭയിലെ മുന്നണി ബലാബലം തന്നെ മാറ്റി മറിക്കുമെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. ഇതു സംബന്ധിച്ച് തന്നോടൊപ്പമുള്ളവരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പത്മനാഭൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കെപിസിസി നിർദേശിച്ചിട്ടും ഇരട്ടപ്പദവി ഒഴിയാത്തതിനെ തുടർന്നാണ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കല്ലിങ്കൽ പത്മനാഭനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സസ്പെൻഡ് ചെയ്തത്. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിനും കൃത്യമായ വിശദീകരണം നൽകാത്തതുമാണ് നടപടിക്ക് പിന്നിലെ യഥാർഥ കാരണമെന്നാണ് സൂചന. തളിപ്പറമ്പ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിന്മേലുള്ള അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൻ്റെ പ്രസിഡൻ്റ്, ഡയറക്ടർ എന്നീ സ്ഥാനങ്ങൾ രാജിവെക്കാൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപിയും, മുൻ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയും കല്ലിങ്കൽ പത്മനാഭന് നിർദേശം നൽകിയിരുന്നു. ഡിസിസിയിൽ നിന്നും നൽകിയ കത്തിനു തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികളിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ഗൗരവതരവും ബാങ്കിൻ്റെയും പാർട്ടിയുടേയും സുഗമായ മുന്നോട്ടുപോക്കിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഡിസിസി പ്രസിഡൻ്റ് ശുപാർശ ചെയ്തത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കെപിസിസി നിർദേശിച്ചിട്ടും ഇരട്ടപ്പദവി ഒഴിയാത്തതിനെ തുടർന്നാണ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കല്ലിങ്കൽ പത്മനാഭനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സസ്പെൻഡ് ചെയ്തത്. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിനും കൃത്യമായ വിശദീകരണം നൽകാത്തതുമാണ് നടപടിക്ക് പിന്നിലെ യഥാർഥ കാരണമെന്നാണ് സൂചന. തളിപ്പറമ്പ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിന്മേലുള്ള അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൻ്റെ പ്രസിഡൻ്റ്, ഡയറക്ടർ എന്നീ സ്ഥാനങ്ങൾ രാജിവെക്കാൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപിയും, മുൻ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയും കല്ലിങ്കൽ പത്മനാഭന് നിർദേശം നൽകിയിരുന്നു. ഡിസിസിയിൽ നിന്നും നൽകിയ കത്തിനു തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികളിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ഗൗരവതരവും ബാങ്കിൻ്റെയും പാർട്ടിയുടേയും സുഗമായ മുന്നോട്ടുപോക്കിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഡിസിസി പ്രസിഡൻ്റ് ശുപാർശ ചെയ്തത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ