കണ്ണൂർ: മഴക്കാലം കഴിഞ്ഞാൽ അഴീക്കൽ തുറമുഖത്തു നിന്ന് കണ്ടെയ്നർ സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജില്ലയിലെ വാണിജ്യ ലോകം സ്വാഗതം ചെയ്യുന്നത്. കോഴിക്കോട് തുറമുഖ ഓഫീസുമായി ബന്ധപ്പെടുന്ന കൂടുതൽ കമ്പിനികൾ അഴീക്കലിലേക് സർവീസ് നടത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. ഇതു വഴിയെത്തുന്ന 20 അടി കണ്ടെയ്നറിന് 21,000 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവുമായി സഹകരിച്ച് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ കപ്പലുകളെത്തി മത്സര സ്വഭാവം വന്നാൽ മാത്രമേ തുറമുഖം കൂടുതൽ ലാഭകരമാവുകയുള്ളൂ .
Also Read: കൊവിഡ് കാലത്ത് ആനായക്കലിലെ യുവത്വം ഒന്നു മാറി ചിന്തിച്ചു; പാടശേഖരത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഞാറ്റു പാട്ടിന്റെ പഴയ കാല ഈരടികള്‍
മംഗളുരു, ബേപ്പൂർ തുറമുഖങ്ങളാണ് ഇപ്പോൾ ലക്ഷദ്വീപുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. അഴീക്കലിലെ സ്വാഭാവിക തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്നാണ് കണ്ണൂരിലെ വ്യാപാരി സമൂഹം ആവശ്യപ്പെടുന്നത്. ഇതിനായി കപ്പൽ ചാലിന്റെ ആഴം സ്ഥിരമായി കൂട്ടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കുടക് മേഖലയിൽ നിന്നുള്ള കാപ്പി കയറ്റുമതിക്ക് നിലവിൽ മംഗളൂരു, കൊച്ചി എന്നീ തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടായാൽ കൂടുതൽ കമ്പിനികൾ താരതമ്യേന ദൂരം കുറവായ അഴീക്കൽ തുറമുഖത്തെ ആശ്രയിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Also Read: ഓണവിപണി; വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും
വ്യവസായ വികസനത്തിന് തുറമുഖത്തെ പര്യാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല രൂപികരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തുറമുഖ വികസനത്തിന്റെ കരട് അടുത്ത വർഷം ഫെബ്രുവരിയിലും അന്തിമ റിപ്പോർട്ട് മാർച്ചിലും പൂർത്തിയാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പുതിയ തുറമുഖത്തിന് മൂന്ന് ഘട്ടങ്ങളിലായി 3678 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.
Also Read: കൊവിഡ് കാലത്ത് ആനായക്കലിലെ യുവത്വം ഒന്നു മാറി ചിന്തിച്ചു; പാടശേഖരത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഞാറ്റു പാട്ടിന്റെ പഴയ കാല ഈരടികള്‍
മംഗളുരു, ബേപ്പൂർ തുറമുഖങ്ങളാണ് ഇപ്പോൾ ലക്ഷദ്വീപുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. അഴീക്കലിലെ സ്വാഭാവിക തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്നാണ് കണ്ണൂരിലെ വ്യാപാരി സമൂഹം ആവശ്യപ്പെടുന്നത്. ഇതിനായി കപ്പൽ ചാലിന്റെ ആഴം സ്ഥിരമായി കൂട്ടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കുടക് മേഖലയിൽ നിന്നുള്ള കാപ്പി കയറ്റുമതിക്ക് നിലവിൽ മംഗളൂരു, കൊച്ചി എന്നീ തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടായാൽ കൂടുതൽ കമ്പിനികൾ താരതമ്യേന ദൂരം കുറവായ അഴീക്കൽ തുറമുഖത്തെ ആശ്രയിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Also Read: ഓണവിപണി; വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും
വ്യവസായ വികസനത്തിന് തുറമുഖത്തെ പര്യാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല രൂപികരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തുറമുഖ വികസനത്തിന്റെ കരട് അടുത്ത വർഷം ഫെബ്രുവരിയിലും അന്തിമ റിപ്പോർട്ട് മാർച്ചിലും പൂർത്തിയാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പുതിയ തുറമുഖത്തിന് മൂന്ന് ഘട്ടങ്ങളിലായി 3678 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.