ആപ്പ്ജില്ല

കണ്ണൂരുകാര്‍ കഴിക്കുന്നതെല്ലാം വിഷമീനോ? ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന, പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

25 കിലോയോളം കേതൽ, 15 കിലോ മത്തി എന്നിവയാണ് നശിപ്പിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ വിപി ബാബു, അസി. ഹെൽത്ത് ഇൻസ്പെക്ടർ എം.അനിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Samayam Malayalam 6 Apr 2020, 5:11 pm
കണ്ണൂർ: കണ്ണൂർ ജില്ലയിലേക്ക് വിഷമീനുകളുടെ വ്യാപക ഒഴുക്ക്. ഇതു തടയുന്നതിനായി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും റെയ്ഡ് തുടങ്ങി. ഇതിന്‍റെ ഭാഗമായി ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും, ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിക്കൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ കെ. പ്രസാദിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Samayam Malayalam Fish Kannur


Also Read: പൊടിമീൻ മുതൽ കൂര വരെ...കാഞ്ഞിരപ്പുഴ ഡാം മത്സ്യങ്ങൾക്ക് ആവശ്യക്കാരേറെ! വിലയും കുറവ്

കുട്ടാവ് ജംഗ്ഷന്‍, ഇരിക്കൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള മാര്‍ക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 23 കിലോ ചെമ്മീന്‍, 12 കിലോ മത്തി എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
കൂത്തുപറമ്പ് , തൊക്കിലങ്ങാടി എന്നിവിടങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ രാസപദാർത്ഥം കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 25 കിലോയോളം കേതൽ, 15 കിലോ മത്തി എന്നിവയാണ് നശിപ്പിച്ചത്.

Also Read: കോടതി വിധിയിലും കുലുങ്ങാതെ കര്‍ണ്ണാടക; കാസര്‍കോട് ചികില്‍സകിട്ടാതെ മരിക്കുന്നവരുടെ എണ്ണം പത്തായി!

ഹെൽത്ത് ഇൻസ്പെക്ടർ വിപി ബാബു, അസി. ഹെൽത്ത് ഇൻസ്പെക്ടർ എം.അനിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രാസപദാർത്ഥം കലർത്തിയ മത്സ്യം വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പൂക്കോട് എസ്ഐ ബിനു മോഹനന്‍റെ നേതൃത്വത്തിലുള്ള പോലീസും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പുഴുവരിച്ച നിലയിൽ ചെമ്മീൻ കണ്ടത്. മതിയായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുവന്നതിന് പോലീസ് കേസെടുത്തു. തലശ്ശേരിയിലെ മത്സ്യ വ്യാപാര ഏജന്‍റ് റഫീഖ് കൊണ്ടുവന്നത്. ഇയാളിൽ നിന്നും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പിഴയീടാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്