ആപ്പ്ജില്ല

കണ്ണൂർ വിമാനത്താവളത്തിലും കരാർ വിവാദം; നടക്കാത്ത പദ്ധതിക്കായി കിയാൽ നൽകിയത് 74 ലക്ഷം, കിറ്റ് കോയെ തന്ത്രപരമായി തഴഞ്ഞു?

പ്രവർത്തനം തുടങ്ങി ഇതുവരെ ലാഭത്തിലെത്താത്ത കിയാലിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് കെപിഎംജിയുമായുള്ള ഫിനാൻഷ്യൽ കൺസൾട്ടൻസി കരാർ വരുത്തി വയ്ക്കുന്നത്. കെപിഎംജി രണ്ടു കോടി രൂപയുടെ ബിൽ കൂടി കിയാലിന് നൽകിയിട്ടുണ്ട്.

| Edited by Samayam Desk | Lipi 20 Jul 2020, 3:27 pm
കണ്ണൂർ: കണ്ണൂർ വിമാനതാവള കമ്പിനിയായ കിയാൽ നടക്കാത്ത പദ്ധതിക്കായി 74 ലക്ഷം രൂപ ചെലവിട്ടത് വിവാദമാകുന്നു. റീബിൽഡ് കേരള ഇനീഷ്യറ്റിവിന്‍റെ കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിട്ട കെപിഎംജി കമ്പിനിക്കാണ് മുഖ്യമന്ത്രി ചെയർമാനായുള്ള കണ്ണുർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (കിയാൽ ) കൺസൾട്ടൻസി വികസന പദ്ധതികൾ നടപ്പിലാക്കാൻ കരാർ നൽകിയത്. ഇതിനായി അപേക്ഷ നൽകിയ സർക്കാർ പൊതുമേഖലാസ്ഥാപനമായ കിറ്റ് കോയെ തന്ത്രപരമായി തഴഞ്ഞാണ് കെപിഎംജിക്ക് കരാർ നൽകിയത്.
Samayam Malayalam Kannur Internation Airport


Also Read: മോഷ്ടാവിന്‌ കുറ്റബോധം; 36വര്‍ഷം മുമ്പ് കവര്‍ന്ന മാലയുടെ വില വീട്ടമ്മയ്ക്കു നല്‍കി; വഴിത്തിരിവായത് പള്ളിയില്‍ കേട്ട പ്രസംഗം

എന്നാൽ വ്യോമയാന വ്യോമയാനേ തര വരുമാനം വഴി ലാഭത്തിലാക്കാൻ 13.89 കോടിക്കുള്ള കരാർ നൽകി ഒരു വർഷം നൽകിയിട്ടും കെപിഎംജി വഴി കണ്ണൂർ വിമാനതാവളത്തിൽ ഒരു പുതിയ പദ്ധതിയും വന്നില്ലെന്നതാണ് കൗതുകകരം. ഇതൊന്നും പരിഗണിക്കതെ ഇവർ നടപ്പിലാക്കുന്ന പദ്ധതിയുടെ അഡ്വാൻസ് ഫീസായി 74 ലക്ഷം രൂപ കിയാൽ കഴിഞ്ഞ മാസം കെപിഎംജി ക്ക് നൽകുകയും ചെയ്തു. കെപിഎംജി രണ്ടു കോടി രൂപയുടെ ബിൽ കൂടി കിയാലിന് നൽകിയിട്ടുണ്ട്.

പ്രവർത്തനം തുടങ്ങി ഇതുവരെ ലാഭത്തിലെത്താത്ത കിയാലിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് കെപിഎംജിയുമായുള്ള ഫിനാൻഷ്യൽ കൺസൾട്ടൻസി കരാർ വരുത്തി വയ്ക്കുന്നത്. 2019 ജൂലായ് രണ്ടു മുതലാണ് കണ്ണുർ വിമാനതാവളവും കെപിഎംജി അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയും തമ്മിലുള്ള കരാർ നിലവിൽ വന്നത്. ആദ്യ മൂന്ന് വർഷത്തേക്ക് ഫിനാൻഷ്യൽ കൺസൾട്ടൻസി സേവനം നൽകുന്നതിന് 13,89,73,853 രൂപയ്ക്കാണ് കിയാൽ കെപിഎംജി യുമായി കരാർ ഒപ്പിട്ടത്. ആദ്യഘട്ടം പൂർത്തിയായാൽ രണ്ടു വർഷത്തേക്ക് കൂടി കരാർ നീട്ടുന്നതിന് 3,87 '18,829 കോടി രൂപ കൂടി കിയാൽ കെപിഎംജി ക്ക് കൂടി നൽകണമെന്ന വിചിത്രമായ വാദം കൂടി കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: കാസര്‍കോട് 16കാരിക്ക് പീഡനം; അച്ഛനടക്കം 4 പേര്‍ അറസ്റ്റില്‍

2017 ജൂലൈ മുതൽ 2018 ഡിസംബർ 31 വരെ നൽകിയ ഫിനാൻഷ്യൽ കൺസൾട്ടൻസിക്ക് കിറ്റ് കോ ഈടാക്കിയത് മൂന്നര കോടിയാണ്. നേരത്തെ രണ്ടു പ്രളയങ്ങൾ നേരിട്ട കേരളത്തെ പുനർനിർമ്മിക്കാൻ ആവിഷ്ക്കരിച്ച റീബിൽഡ് കേരള പദ്ധതിയുടെ കൺസൾട്ടൻസി കരാർ കെപിഎംജിയെ ഏൽപ്പിച്ചത് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരം വിമാനതാവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി വകുപ്പിന്‍റെ കീഴിലുള്ള കരാർ കമ്പിനികളിലെ അനധികൃത നിയമനങ്ങൾ വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ചെയർമാനായ കിയാൽ കെപിഎംജിക്ക് പൊതുമേഖലാ സ്ഥാപനത്തെ മറികടന്നു കൊണ്ട് വിവാദത്തിലായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്