ആപ്പ്ജില്ല

കെസി ജോസഫ് എംഎല്‍എ കൊറന്‍റൈനില്‍, കോണ്‍ഗ്രസ് നേതാവ് തന്നെയും സന്ദര്‍ശിച്ചെന്ന് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

26 നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സന്ദർശനത്തിന് ശേഷം 15 ദിവസം ദിവസം കഴിഞ്ഞതിനാൽ പ്രശ്നമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.17ന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നും കെസി ജോസഫ് പറഞ്ഞു.

Samayam Malayalam 29 Mar 2020, 12:13 pm
കണ്ണൂർ: കൊവിഡ് വൈറസ് രോഗബാധിതനായ കോൺഗ്രസ് നേതാവ് തന്നെയും വന്ന് സന്ദർശിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അറിയിച്ചു. മാർച്ച് 11നാണ് ഇദ്ദേഹം എംഎൽഎ ഹോസ്റ്റലിൽ വന്നു കണ്ടത്. 26 നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സന്ദർശനത്തിന് ശേഷം 15 ദിവസം ദിവസം കഴിഞ്ഞതിനാൽ പ്രശ്നമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എങ്കിലും താൻ സ്വയം സമ്പർക്ക വിലക്കിലാണെന്നും 17ന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നും കെസി ജോസഫ് പറഞ്ഞു.
Samayam Malayalam KC Joseph MLA


Also Read: കൊവിഡില്‍ പകച്ച് ലോകം: ആറരലക്ഷത്തിലേറെ രോഗികള്‍; യുഎസിലും സ്‍പെയിനിലും ഇറ്റലിയിലും കൂട്ടമരണം

കോ വിഡ് 19 രോഗബാധിതനായ കോൺഗ്രസ് നേതാവ് ജാഗ്രത പാലിച്ചില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഏകാധ്യാപക സംഘടനാ നേതാവായ ഇദ്ദേഹം സംഘടനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ.സി വ്യക്തമാക്കി. എന്നാൽ ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതാവ‌് കോവിഡ്‌ ബാധിതനായത‌് എറണാകുളം ജില്ലയിൽ നിന്നാണെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ‌്. സമീപനാളിൽ വിദേശത്ത‌ുനിന്നെത്തിയ വ്യക്തിയോടൊപ്പം വീട്ടിൽ ഇദ്ദേഹം താമസിച്ചിരുന്നു. ഈ സമയത്ത‌് രോഗംപകരാൻ സാധ്യതയുണ്ടെന്നാണ‌് നിഗമനം.

Also Read: ജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം, ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ല: പ്രധാനമന്ത്രി

ആ വ്യക്തിക്ക‌് ഇതുവരെ രോഗമില്ലെന്ന‌് ആരോഗ്യവകുപ്പ‌് സ്ഥിരീകരിച്ചിട്ടുണ്ട‌്. എന്നാൽ, രോഗമില്ലെങ്കിൽതന്നെയും കൂടെയുണ്ടായിരുന്ന വ്യക്തിക്ക‌് രോഗവാഹകനാകാൻ കഴിയും. ആ വ്യക്തി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ‌ുള്ളത‌്. നേതാവ‌് മാർച്ച‌് എട്ടിന‌് രോഗബാധിതനായെന്നാണ‌് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. അന്ന‌് ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന‌് മൊബൈൽടവർ ലൊക്കേഷനിലൂടെ വ്യക്തമായി. നേതാവിന്‍റെ റൂട്ട‌്മാപ്പിൽ ചില അവ്യക്തതകൾ ഉണ്ടായിരുന്നു.

സൈബർ സെല്ലിന്‍റെയും മൊബൈൽ ടവർ ലൊക്കേഷന്റെയും സഹായത്തോടെ
ശനിയാഴ്ച റൂട്ട‌്മാപ്പ‌് പുതുക്കി. സ്ഥലങ്ങൾ വിട്ടുപോയിട്ടുണ്ടോയെന്ന പരിശോധന തുടരുകയുമാണ‌്.
റൂട്ട‌് മാപ്പിൽ മാർച്ച് നാലിന് ഇദ്ദേഹം എവിടെയായിരുന്നുവെന്ന് പറഞ്ഞിരുന്നില്ല. ഓർമയില്ലെന്നാണ‌് ആരോഗ്യവകുപ്പ‌് അധികൃതരോട‌് പറഞ്ഞത‌്. സെക്രട്ടറിയറ്റിൽ ചെന്ന വിവരവും റൂട്ട‌് മാപ്പിൽ ഉൾപ്പെട്ടില്ല. പലയിടത്തും ഇയാൾ ചെന്നിരുന്നുവെന്ന വിവരം ലഭിച്ചതോടെയാണ‌് കൂടുതൽ അന്വേഷണം നടത്തിയത‌്. മാർച്ച് നാലിന‌് കൊച്ചി കടവന്ത്ര പാലത്തിന് സമീപത്തെ ഐഎൻടിയുസി ഓഫീസിൽ എത്തിയെന്ന വിവരവും ലഭിച്ചു.

18ന‌് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച ശേഷമാണ‌് 20ന‌് ഇദ്ദേഹം പള്ളിയിൽ എത്തിയത‌്. ഇടുക്കി ജില്ലയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറോളം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ‌്. മറ്റിടങ്ങളിലെയും സമ്പർക്കപ്പട്ടിക അധികൃതർ തയ്യാറാക്കുന്നുണ്ട‌്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 20 പേരുടെ സ്രവമാണ‌് ഇതിനകം പരിശോധനയ‌്ക്ക‌് അയച്ചത‌്. രോഗിയുടെ സ്രവവും വീണ്ടും പരിശോധനയ‌്ക്ക‌് അയച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്