കണ്ണൂർ: അനധികൃത കൈയേറ്റമാരോപിച്ച് ഫർണിച്ചർ നിർമാണ കമ്പനി നഗരസഭ അടച്ചുപൂട്ടിയതിനെത്തുടർന്ന് നാടുവിട്ട ദമ്പതികളെ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് പാനൂർ പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. മാൻ മിസിങ് വകുപ്പു ചുമത്തിയാണ് പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത് വ്യവസായിയെയും ഭാര്യയെയും ഇന്ന് ട്രെയിൻ മാർഗം തലശേരിയിലെത്തിക്കുമെന്നാണ് വിവരം. തലശേരി എരഞ്ഞോളി വ്യവസായ പാർക്കിലാണ് ഇവർ ഫാക്ടറി നടത്തിയിരുന്നത്.
Also Read : ആഭ്യന്തരവകുപ്പ് പരാജയം, രാജന്റേത് മികച്ച പ്രകടനം; കെ റെയിലിൽ സർക്കാരിന് വീഴ്ചയെന്നും സിപിഐ തൃശൂർ സമ്മേളനത്തിൽ വിമർശനം
പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് തുക ഗഡുക്കളാക്കി അടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഉത്തരവുമായി എത്തിയ ദമ്പതികളോട് നഗരസഭാ വെന്യു ഉദ്യോഗസ്ഥരും ഭാരവാഹികളും കയർത്തു സംസാരിച്ചതായി സഹോദരൻ രാജേന്ദ്രൻ തായാട്ട് പാനൂർ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രാജ് കബീറും ഭാര്യയും നാടുവിട്ടത്. ഇതിനിടെ സംഭവത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
Also Read : സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല അടിച്ച് പൊട്ടിച്ചു, അക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവർ
സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ആന്തൂരിൽ പാർത്ഥാസ് കൺവെൻഷൻ സെന്റെർ വ്യവസായ സംരഭകൻ പാറയിൽ സാജന് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാത്തതിനെ തുടർന്ന് ജീവനൊടുക്കിയത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതിനു ശേഷം നിരവധി ദുരനുഭവങ്ങൾ വ്യവസായ സംരഭകർക്ക് നേരിടേണ്ടി വന്നു ഇതിന്റെ തുടർച്ചയായാണ് മികച്ച വ്യവസായ സംരഭകനുള്ള ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ രാജ് കബീറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്.
Also Read : ആഭ്യന്തരവകുപ്പ് പരാജയം, രാജന്റേത് മികച്ച പ്രകടനം; കെ റെയിലിൽ സർക്കാരിന് വീഴ്ചയെന്നും സിപിഐ തൃശൂർ സമ്മേളനത്തിൽ വിമർശനം
പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് തുക ഗഡുക്കളാക്കി അടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഉത്തരവുമായി എത്തിയ ദമ്പതികളോട് നഗരസഭാ വെന്യു ഉദ്യോഗസ്ഥരും ഭാരവാഹികളും കയർത്തു സംസാരിച്ചതായി സഹോദരൻ രാജേന്ദ്രൻ തായാട്ട് പാനൂർ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രാജ് കബീറും ഭാര്യയും നാടുവിട്ടത്. ഇതിനിടെ സംഭവത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
Also Read : സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല അടിച്ച് പൊട്ടിച്ചു, അക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവർ
സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ആന്തൂരിൽ പാർത്ഥാസ് കൺവെൻഷൻ സെന്റെർ വ്യവസായ സംരഭകൻ പാറയിൽ സാജന് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാത്തതിനെ തുടർന്ന് ജീവനൊടുക്കിയത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതിനു ശേഷം നിരവധി ദുരനുഭവങ്ങൾ വ്യവസായ സംരഭകർക്ക് നേരിടേണ്ടി വന്നു ഇതിന്റെ തുടർച്ചയായാണ് മികച്ച വ്യവസായ സംരഭകനുള്ള ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ രാജ് കബീറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്.