കണ്ണൂരില്‍ അതീവ ജാഗ്രത; മരണനിരക്കും ഉയരുന്നു, വീഡിയോ
കണ്ണൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ മരണസംഖ്യയും ഉയരുകയാണ്. 28.85 ശതമാനമാണ് വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04398 ആയി.
Samayam Malayalam 8 May 2021, 11:52 am
ഹൈലൈറ്റ്:
- കണ്ണൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.85 ശതമാനം
- ജില്ലയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04392
കണ്ണൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെത്തേത്. 3139 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 3020 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ 70 പേർ വിദേശത്തു നിന്നെത്തിയവരും 42 പേർ ആരോഗ്യ പ്രവർത്തകർക്കുമാണ്. 28.85 ശതമാനമാണ് വെളളിയാഴ്ചത്തെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 1,04,398 ലെത്തി. രോഗികളുടെ വർധന പോലെ തന്നെ മരണ നിരക്കും ഉയരുന്നുണ്ട്. ഇതു വരെ 450 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് രോഗങ്ങൾ ബാധിച്ച് മരിച്ച് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചവരെ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. പയ്യാമ്പലം ശ്മശാനത്തിൽ 192 പേരെയാണ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് സംസ്കരിച്ചത്.
മെയ് ഒന്ന് മുതൽ ഏഴുവരെയുള്ള ഒരാഴ്ചയിൽ മരണമടഞ്ഞത് 39 പേരാണ്. ഒരാഴ്ചയ്ക്കിടെയാണ് ആകെ മരണത്തിൻറെ 20 ശതമാനവുമുണ്ടായത്. നേരത്തെ പയ്യാമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അഞ്ച് മൃതദേഹം മാത്രം സംസ്കരിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. കൊവിഡ് മരണം കൂടിയതോടെ സ്ഥല പരിമിതിയുണ്ടായി. തുടർന്നാണ് കോർപ്പറേഷൻ ഇടപെട്ട് കുറച്ച് സ്ഥലം കൂടി അനുവദിക്കുകയായിരുന്നു. നിലവിൽ 20 ഓളം മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാൻ കഴിയുന്ന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ഐസിയു ബെഡുകളിലും ഒഴിവില്ല. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 100 എണ്ണത്തിൽ 43 ബെഡ് ഒഴിവുണ്ടെന്ന് കാണുന്നുണ്ടെങ്കിലും അതിൽ 30 എണ്ണം വൈദ്യുതി തകരാർ കാരണം നിർത്തിയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 1,04,398 ലെത്തി. രോഗികളുടെ വർധന പോലെ തന്നെ മരണ നിരക്കും ഉയരുന്നുണ്ട്. ഇതു വരെ 450 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് രോഗങ്ങൾ ബാധിച്ച് മരിച്ച് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചവരെ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. പയ്യാമ്പലം ശ്മശാനത്തിൽ 192 പേരെയാണ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് സംസ്കരിച്ചത്.
മെയ് ഒന്ന് മുതൽ ഏഴുവരെയുള്ള ഒരാഴ്ചയിൽ മരണമടഞ്ഞത് 39 പേരാണ്. ഒരാഴ്ചയ്ക്കിടെയാണ് ആകെ മരണത്തിൻറെ 20 ശതമാനവുമുണ്ടായത്. നേരത്തെ പയ്യാമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അഞ്ച് മൃതദേഹം മാത്രം സംസ്കരിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. കൊവിഡ് മരണം കൂടിയതോടെ സ്ഥല പരിമിതിയുണ്ടായി. തുടർന്നാണ് കോർപ്പറേഷൻ ഇടപെട്ട് കുറച്ച് സ്ഥലം കൂടി അനുവദിക്കുകയായിരുന്നു. നിലവിൽ 20 ഓളം മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാൻ കഴിയുന്ന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ഐസിയു ബെഡുകളിലും ഒഴിവില്ല. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 100 എണ്ണത്തിൽ 43 ബെഡ് ഒഴിവുണ്ടെന്ന് കാണുന്നുണ്ടെങ്കിലും അതിൽ 30 എണ്ണം വൈദ്യുതി തകരാർ കാരണം നിർത്തിയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ